അന്തരിച്ച നടനും മിമിക്രി താരവുമായ അബിയുടെ കുടുംബാംഗങ്ങളെ നടന്‍ ദിലീപ് സന്ദര്‍ശിച്ചു. അബിയുടെ മൂവാറ്റുപുഴയിലെ വീട്ടിലേക്കാണ് ദിലീപ് എത്തിയത്. റസ്റ്ററന്റ് ഉദ്ഘാടനത്തിനായി ദിലീപ് ദുബായിൽ എത്തിയപ്പോഴായിരുന്നു അബിയുടെ വിയോഗം. കൂട്ടുകാരനില്ലാത്ത വീട്ടിൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകിട്ടാതെ ദിലീപിന്റെ കണ്ണും നിറഞ്ഞു
അബിയുടെ ഭാര്യയേയും മക്കളേയും ദിലീപ് ആശ്വസിപ്പിച്ചു. ദിലീപ് വീട്ടിലെത്തുമ്പോള്‍ അബിയുടെ മകനും യുവതാരവുമായ ഷെയ്ന്‍ നിഗവും അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. അബിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ആഘാതത്തില്‍ നിന്ന് കുടുംബാംഗങ്ങള്‍ ഇനിയും മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ ദിലീപിന്റെ സാന്ത്വന വാക്കുകള്‍ കേട്ടെങ്കിലും ഒന്നും പറയാന്‍ ഷെയ്നിന് ആയില്ല.
മിമിക്രി കാലം മുതല്‍ ഉറ്റസുഹൃത്തുക്കളാണ് അബിയും ദിലീപും നാദിര്‍ഷയും. അബി, നാദിര്‍ഷ, ദിലീപ് കൂട്ടുകെട്ടിന്റെ ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് തൊണ്ണൂറുകളില്‍ കേരളത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് ദിലീപ് വലിയ താരമാകുകയും നാദിര്‍ഷ സംവിധായകനാകുകയും ചെയ്തു.
മിമിക്രിയില്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും സീനിയര്‍ ആയിരുന്നു അബി. അബിയുടെ ട്രൂപ്പില്‍ അംഗങ്ങളായിരുന്നു മറ്റിരുവരും. പക്ഷേ മൂവര്‍ക്കിമിടയില്‍ ഉടലെടുത്തതാകട്ടെ അതിതീവ്രമായ സൗഹൃദമായിരുന്നു. സിദ്ദിഖ്-ലാല്‍ കാലഘട്ടത്തിലെ കലാഭവന്‍ മിമിക്രിക്കു ശേഷം വേദികളെ അത്യാകര്‍ഷിച്ചവര്‍ അബിയും ദിലീപും നാദിര്‍ഷയുമൊക്കെയായിരുന്നു.
മിമിക്രി കാസ്റ്റുകളുടെ ചരിത്ത്രതില്‍ ഏറ്റവും വലിയ വിജയമായിരുന്നു നാദിര്‍ഷയും ദിലീപും ചേര്‍ന്നൊരുക്കിയ ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം. അബിയായിരുന്നു ഇങ്ങനെയൊരു പേര് നിര്‍ദേശിക്കുന്നത്. എറണാകുളം നോര്‍ത്ത് പാലത്തിനടുത്തുള്ള ബിംബീസ് ഹോട്ടലിനു മുന്നില്‍വച്ചാണ് അങ്ങനെയൊരു പേര് രൂപപ്പെടുന്നത്. ഓണത്തിനൊരു മിമിക്രി കാസറ്റ് ഇറക്കാമെന്ന അഭിപ്രായം പറഞ്ഞപ്പോള്‍ ഉടനടി തന്നെയാണ് തന്റെ വായില്‍, ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം എന്ന പേര് വന്നതെന്ന് അബി പറഞ്ഞിരുന്നു.