Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറാം തമ്പുരാൻ അങ്ങനെയാണ് സംഭവിച്ചത്: മോഹൻലാൽ പറയുന്നു

aram-thamburan

മലയാള സിനിമയിലെ എവർഗ്രീൻ ഹിറ്റാണ് ആറാം തമ്പുരാൻ. കണിമംഗലം ജഗന്നാഥനായി മോഹൻലാലും ഉണ്ണിമായ ആയി മഞ്ജു വാരിയറും കുളപ്പള്ളി അപ്പനായി നരേന്ദ്രപ്രസാദും പ്രേക്ഷകമനസ്സുകളിൽ ഇടംനേടി.

ചിത്രത്തെക്കുറിച്ച് മോഹൻലാലിന്റെ വാക്കുകൾ–

കണിമംഗലത്തെ ജഗന്നാഥന് അറിവിന്റെ തമ്പുരാനെന്ന വിളിപ്പേര് നൽകിയത് നിങ്ങളാണ്. നായകൻ അൽപജ്ഞാനിയാകുന്നതിലും നല്ലതല്ലേ അറിവിന്റെ തമ്പുരാനാകുന്നത് എന്ന കുസൃതി ചോദ്യം ചോദിക്കുന്ന നിങ്ങൾ. നിങ്ങളുടെ മനസ്സറിഞ്ഞ ഒരുപാത്രസൃഷ്ടി. അതിന്റെ അഭൂതപൂർവമായ വിജയം. ആറാം തമ്പുരാൻ അങ്ങനെയാണ് സംഭവിച്ചത്. 

 

ഒരു നടനെന്ന നിലയിൽ എനിക്ക് വേർതിരിവുകളില്ല. നായകൻ അല്‍പ‍ജ്ഞാനിയായ സാധുവായാലും അറിവിന്റെ തമ്പുരാനായാലും എനിക്ക് സന്തോഷം തന്നെ.–മോഹൻലാൽ പറഞ്ഞു.

മോഹൻലാലിന് ആദരമായി മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന 'വേഷങ്ങൾ' എന്ന സമ്പൂർണ മോഹൻലാൽ ആപ്ലിക്കേഷനിലാണ് ഈ അത്യപൂർവ വിഡിയോ ഉള്ളത്. ഇത് കൂടാതെ അദ്ദേഹത്തിന്റെ നിരവധി സിനിമകളിൽ നിന്നുള്ള അപൂർവ വിഡിയോ ആപ്പിലൂടെ കാണാനാകും.

വേഷങ്ങൾ ആപ്പ് ഐഫോണിൽ ഡൗൺലോഡ് ചെയ്യാം

 

വേഷങ്ങൾ ആപ്പ് ആൻഡ്രോയിഡിൽ ഡൗൺലോഡ് ചെയ്യാം

മോഹൻലാൽ എന്ന നടന്റെ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പുത്തൻ അനുഭവമാകും 'വേഷങ്ങൾ'. മോഹൻലാൽ തന്നെ നേരിട്ട് ആപ്പിലെത്തി വിശേഷം പങ്കിടുന്നുവെന്നതാണ് മുഖ്യ സവിശേഷത. അദ്ദേഹം തന്നെ സിനിമാ വിശേഷങ്ങൾ പങ്കിടുന്ന വിഡിയോ- ഓഡിയോ ക്ലിപുകൾ, മോഹൻലാൽ ചിത്രങ്ങളിലെ മാസ് ഡയലോഗുകൾ (ടെക്സ്റ്റ് സഹിതം), സിനിമാ ക്ലിപ്പുകൾ, ടെസ്റ്റിമോണിയലുകൾ, പ്രധാന കഥാപാത്രങ്ങളുടെ കാരിക്കേച്ചറുകൾ, കാരിക്കേച്ചറുകൾക്കു പശ്ചാത്തലമായി ആ കഥാപാത്രത്തെക്കുറിച്ച് മോഹൻലാലിന്റെ ശബ്ദത്തിൽ തന്നെ വിശദീകരണം, വർഷാടിസ്ഥാനത്തിൽ ലാൽ സിനിമകളുടെ പട്ടിക, പ്രധാന കഥാപാത്രങ്ങളെ ഉപയോഗിച്ചുള്ള വിഡിയോ പ്രൊമോകൾ തുടങ്ങിയവ ആപ്പിലുണ്ട്.

ബോയിങ് ബോയിങ്, ഉണ്ണികളെ ഒരു കഥ പറയാം പോലുള്ള പഴയ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പുതിയ പശ്ചാത്തലത്തിലുള്ള പുനരാവിഷ്കരണവും ആപ്പിനെ ശ്രദ്ധേയമാക്കുന്നു. യശശ്ശരീരരായ കാവാലം നാരായണപ്പണിക്കർ, ഭരത് ഗോപി, ശശികുമാർ അടക്കമുള്ള പ്രമുഖർ ലാലിനെപ്പറ്റി സംസാരിക്കുന്ന ടെസ്റ്റിമോണിയലുകളാണ് മറ്റൊരു ഘടകം.

മോഹൻലാലുമായി നേരിട്ടു സംവദിക്കാനും അവസരമുണ്ടെന്നുള്ളതാണ് ആപ്പിന്റെ മറ്റൊരു മുഖ്യ സവിശേഷത. ആർക്കുവേണമെങ്കിലും ആപ്പിന്റെ ചാറ്റിൽ മോഹൻലാലിന് നേരിട്ട് സന്ദേശമയയ്ക്കാം. അദ്ദേഹം മറുപടി നൽകും. മോഹൻലാലുമായി ലൈവ് ചാറ്റിനുള്ള സൗകര്യവും ആപ്പിലുണ്ടാകും. മനോരമ ഓൺലൈനും മൈൻഡ് വേയും സംയുക്തമായാണ് ആപ് നിർമിച്ചിരിക്കുന്നത്.