മിമിക്രി വേദികളിലൂടെയും ടെലിവിഷൻ കോമഡി ഷോകളിലൂടെയും മലയാലികള്‍ക്കു സുപരിചിതനാണ് തങ്കച്ചൻ. ഏറെ കാലമായി മിമിക്രിയിലും മിനിസ്ക്രീനിലും തിളങ്ങുന്ന താരം ഇനി ബിഗ് സ്്ക്രീനില്‍. മമ്മൂട്ടി നായകനാകുന്ന പരോൾ എന്ന ചിത്രത്തിൽ തങ്കച്ചനും ഒരു കഥാപാത്രം ലഭിച്ചിരിക്കുകയാണ്. ചാനല്‍ ഷോയില്‍ അതിഥിയായെത്തിയ മമ്മൂട്ടിയാണ് തങ്കച്ചന്റെ സിനിമാ മോഹം യാഥാര്‍ത്ഥ്യമാക്കിയത്.
സെറ്റില്‍ ഇത്ര ചെറിയ കഥാപാത്രം അവതരിപ്പിച്ച തന്നോട് മമ്മൂക്ക പെരുമാറിയത് വളരെ അടുത്ത ആളെ പോലെ എന്നാണ് തങ്കച്ചന്‍ പറയുന്നത്. “ഷൂട്ട് കഴിഞ്ഞ് മമ്മൂക്ക പോകാനിറങ്ങുമ്പോൾ എടാ തങ്കച്ചാ പോയിട്ട് വരട്ടേന്ന് പറഞ്ഞപ്പോൾ എന്നെ ഇത്രയും ചേർത്ത് നിർത്തുമെന്ന് കരുതിയില്ല ” തങ്കച്ചൻ പറയുന്നു.
ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ സമയത്താണ് തങ്കച്ചൻ ആദ്യമായി മമ്മുക്കയെ നേരിട്ട് കാണുന്നത്. അന്ന് ഇഷ്ട താരത്തിനായി ഒരു ചെറിയ പെർഫോമൻസും കാഴ്ചവച്ചിരുന്നു. അത് മമ്മുക്ക ഏറെ ആസ്വദിക്കുകയും ചെയ്തിരുന്നു. തന്റെ പ്രിയ താരത്തിന്റെ ഒരു ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് തങ്കച്ചനിപ്പോൾ.
അജിത്ത് പൂജപ്പുരയുടെ തിരക്കഥയിൽ ശരത് സന്ദിത് സംവിധാനം ചെയ്ത പരോൾ മാർച്ചിൽ റിലീസിനെത്തുകയാണ്. ഒരു ജയിലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ പരോളിൽ മിയ, സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ്, ഇർഷാദ്, സിജോയ് വർഗീസ്, ഇനിയ എന്നിവരും എത്തുന്നു. ബാഹുബലിയിൽ കാലകേയനായി എത്തിയ പ്രഭാകറായിരിക്കും ചിത്രത്തിലെ വില്ലന്‍.