ADVERTISEMENT

 

‘ഞങ്ങൾക്ക് വഴിയിൽ നിന്നൊരാളെ കിട്ടിയത് കാണണോ? ദേ നിൽക്കുന്നു... കണ്ടോ’...യുവാവിന്റെ ക്യാമറ നേരെ തിരിയുന്നത് പ്രണവ് മോഹൻലാലിലേയ്ക്ക്. മണാലിയിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ പ്രണവ് മോഹൻലാലിനെ ആകസ്മികമായി കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് യുവസഞ്ചാരി ആത്മയാൻ. വലിയൊരു ബാക്ക്പാക്കുമായി മണാലിയുടെ തെരുവുകളിലൂടെ നടന്നു പോകുന്ന പ്രണവ് മോഹൻലാലിന്റെ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

മണാലിയിലേക്ക് സോളോ ട്രിപ്പ് വന്നതായിരുന്നു ആത്മയാൻ (രാജ്കുമാർ സത്യനാരായണൻ). പതിവു കറക്കത്തിനിടെ ബാക്ക്പാക്കുമായി നടന്നുപോകുന്ന യുവാവിനെ കണ്ടപ്പോൾ മുഖപരിചയം തോന്നി സംസാരിക്കാൻ അടുത്തു ചെന്നപ്പോഴാണ് അതു പ്രണവ് മോഹൻലാൽ ആണെന്ന് ആത്മയാൻ തിരിച്ചറിഞ്ഞത്. രസകരമായ ആ കൂടിക്കാഴ്ചയുടെ വിഡിയോ ആത്മയാൻ പങ്കുവയ്ക്കുകയും ചെയ്തു.

"വഴിയിൽ നിന്നൊരാളെ കിട്ടയതാണ്," എന്നൊരു ആമുഖത്തോടെ ആത്മയാൻ പ്രണവിനെ പ്രേക്ഷകർക്ക് മുമ്പിലേക്ക് ക്ഷണിച്ചു. എവിടെയോ കണ്ട് പരിചയമുണ്ടല്ലോ എന്നും പേരെന്താണെന്നും തമാശയ്ക്ക് ചോദിക്കുന്നത് വിഡിയോയിൽ കാണാം. 'ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ', എന്നു പറഞ്ഞുകൊണ്ടാണ് ആത്മയാൻ വിഡിയോ അവസാനിപ്പിക്കുന്നത്.

vismaya-pranav

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് പ്രണവെന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറഞ്ഞിട്ടുണ്ട്. ഇതിനു മുമ്പ് പല അവസരങ്ങളിലും പ്രണവ് പലയിടത്തും അതിഥിയായി എത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ഹിമാലയൻ യാത്രയിൽ പ്രണവിനൊപ്പം സഹോദരി മായയുമുണ്ട്. കഴിഞ്ഞ ദിവസം തന്റെ സോഷ്യൽമീഡിയ പേജിലൂടെ ഹിമാലയൻ യാത്രയുടെ ചില ചിത്രങ്ങൾ മായ പങ്കുവച്ചിരുന്നു.

ഹൃദയം ആണ് പ്രണവ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.  വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക. ദർശന രാജേന്ദ്രനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com