‘ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ എന്റേതായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം എനിക്കുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്, അത് വായിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങളുടെയാണ്’.. മോഹന്‍ലാല്‍ പറയുന്നു. സമകാലിക പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കി നടൻ മോഹൻലാൽ എഴുതുന്ന ബ്ലോഗുകളിൽ പലതും വന്‍വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്. അടുത്തിടെ മോഹൻലാൽ എഴുതിയ ബ്ലോഗ് വലിയ വിവാദങ്ങൾ കാരണമായി. ഈ വിഷയത്തിൽ ആദ്യ പ്രതികരണവുമായി മോഹൻലാല്‍.
നടന്‍ ആണെന്ന് കരുതി ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് ഒന്നും പറയരുത് എന്നുണ്ടോ? വര്‍ഷങ്ങളായി ഞാന്‍ ബ്ലോഗ് എഴുതുന്നു.
ചില കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും എഴുതിയാല്‍ ആരും അതിനെ ശ്രദ്ധിക്കാറോ പിന്തുണയ്ക്കാറോ ഇല്ല. തെരുവുനായ പ്രശ്‌നം തന്നെ എടുക്കാം. പ്രഭാതത്തില്‍ സൈക്കിള്‍ സവാരി നടത്തുന്നയാളാണ് ഞാന്‍. എനിക്ക് ഇപ്പോഴും ഭയമാണ് തെരുവ് നായ്ക്കളെ. കുട്ടികളുടെ കാര്യത്തിലാണ് കൂടുതല്‍ ഭയം. ഇത്തരത്തില്‍ ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ എന്റേതായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം എനിക്കുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്, അത് വായിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങളുടെയാണ്.
നമ്മള്‍ ഒരിക്കലും ചിന്തിക്കാത്ത കാര്യത്തിലാവും ചിലപ്പോള്‍ വിമര്‍ശിക്കപ്പെടുക. അപ്പോൾ വലിയ വിഷമം തോന്നും. അപ്പോഴൊക്കെ പ്രതികരിക്കാന്‍ നിന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്കെ ചെന്ന് എത്തുകയൊള്ളൂ. എന്തിനോടെങ്കിലും പ്രതികരിക്കുമ്പോഴാണ് മിക്കപ്പോഴും പ്രശ്‌നങ്ങളുണ്ടാവുന്നത്. പക്ഷേ അങ്ങനെ ചെയ്യാതിരിക്കാനാവില്ല പലപ്പോഴും.
അങ്ങനെയുള്ള ആളുകളോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടോയെന്നും ചിന്തിച്ച് നോക്കണം. ആരെക്കുറിച്ചും എന്ത് തരത്തിലുള്ള കഥകളും എളുപ്പത്തില്‍ പ്രചരിപ്പിക്കാവുന്ന ഇടമാണ് സാമൂഹമാധ്യമങ്ങള്‍. ആരെയെങ്കിലും പ്രകോപിപ്പിക്കാനോ അവരെ നശിപ്പിക്കാനോ ഫോട്ടോഷോപ്പ് വഴി ചിത്രങ്ങള്‍ കൃത്രിമമായി നിർമിക്കുന്നു. എത്രസമയമാണ് ഇതിനൊക്കെയായി ചിലര്‍ നീക്കിവയ്ക്കുന്നത്. കാലം ചെല്ലുമ്പോള്‍ ഇത്തരം കാര്യങ്ങളോടൊക്കെ പ്രതികരിക്കാനുള്ള താല്‍പര്യം നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നു.
എത്രയെത്ര കാര്യങ്ങളാണ് എന്നെക്കുറിച്ച് മോശമായി എഴുതുന്നത്, ചിലർ കേസ് കൊടുക്കുന്നു, ചിലർ എന്നെ ട്രോൾ ചെയ്യുന്നു. ഇതെന്നെ എന്നെ മാത്രമല്ല എല്ലാ താരങ്ങള്‍ക്കും സംഭവിക്കാറുണ്ട്. ഇതൊക്കെ എന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങൾ മാത്രം. മോഹന്‍ലാല്‍ പറയുന്നു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.