മമ്മൂട്ടിക്കു ശാരീരികാസ്വാസ്ഥ്യം. പ്രവാസി സംഘടനയുടെ കലാസന്ധ്യയിൽ പങ്കെടുക്കാൻ ശനിയാഴ്ച രാവിലെ ദുബായിൽനിന്നു മുംൈബയിൽ എത്തിയതായിരുന്നു. കടുത്ത തലവേദനയും പനിയുമായി വൈകിട്ടു ഹോട്ടലിൽനിന്ന് അന്ധേരി സെവൻ ഹിൽസ് ആശുപത്രിയിൽ എത്തിക്കുമ്പോൾ രക്തസമ്മർദം ഉയർന്ന നിലയിലായിരുന്നു.
ദുബായിയില്‍ പത്തേമാരിയുടെ 150ാം ദിന വിജയാഘോഷചടങ്ങുകളിലും അതിന് ശേഷം മുംബൈയിൽവച്ച് വേൾഡ് മലയാളി കൗൺസിൽ നടത്തുന്ന പരിപാടിയിലും മുടങ്ങാതെ പങ്കെടുക്കണമായിരുന്നു. കഴിഞ്ഞദിവസങ്ങളിലെ ഉറക്കകുറവും രക്തസമ്മർദ ഗുളിക കഴിക്കാൻ മറന്നതുമാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്നും അദ്ദേഹം മനോരമന്യൂസിനെ അറിയിച്ചു.
ശനിയാഴ്ച രാത്രിതന്നെ ബെംഗളൂരുവിലേക്കു പോയ മമ്മൂട്ടി മദർഹുഡ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം അവിടെ മകളുടെ വീട്ടിൽ വിശ്രമത്തിലാണ്. നാട്ടിൽ തിരിച്ചെത്തി മൂന്ന് ദിവസത്തിനുള്ളിൽ നിധിന്‍ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കാനെത്തും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.