പറവൂര്‍ ഭരതന്‍റെ മരണം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് ഇന്നസെന്‍റ്. മിടുക്കനും സത്യസന്ധനുമായ വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഇന്നസെന്‍റ് പറഞ്ഞു.
ഗൗരവമേറിയ വേഷങ്ങളെ നമുക്ക് ഹാസ്യമായി തോന്നുന്ന രീതിയിൽ സംവിധായകർ അദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. ക്യാരക്ടർ റോളുകള്‍ ഭംഗിയായി ചെയ്യുന്ന മറ്റൊരു നടനില്ല. തീർച്ചയായിട്ടും അദ്ദേഹത്തിന്റെ വേർപാട് മലയാളസിനിമയ്ക്ക് ഒരു നഷ്ടമാണ്.
സലിംകുമാർ
പറവൂര്‍ ഭരതന്‍ തനത് ശൈലിയിലാണ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരുന്നതെന്ന് നടന്‍ സലിംകുമാർ അനുസ്മരിച്ചു. ഇത്ര സരസമായിട്ടും തനതുശൈലിയിലും ഒക്കെ അവതരിപ്പിക്കുന്ന ഒരു നടൻ വേറെ ഉണ്ടോ എന്നു ഉള്ള കാര്യം സംശയമാണ്. പറവൂർ ഭരതൻ എന്ന ഒരു കലാകാരൻ ചെയ്യാത്ത വേഷങ്ങളില്ല. സലിം കുമാര്‍ പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.