പ്രമുഖ മലയാളനടന്‍ ടി പി മാധവനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഹരിദ്വാറിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മാധവനെ ഹരിദ്വാറിലെ ആശ്രമത്തിലെ മുറിയില്‍ ഇന്നലെ ഉച്ചയോടെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബന്ധുക്കളോ സുഹൃത്തുക്കളോ ആരും നോക്കാനില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം. ബന്ധുക്കളെ ബന്ധപ്പെടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. ടി.പി. മാധവന്‍ ഹരിദ്വാറിലെത്തിയിട്ട് ഒരാഴ്ചയോളമായെന്ന് വിഷ്ണുനമ്പൂതിരി പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. ഹൃദ്രോഗമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്നുദിവസം ഐ.സി.യു.വില്‍ നിരീക്ഷണത്തില്‍ വെച്ചശേഷമേ ആരോഗ്യനിലയെക്കുറിച്ച് എന്തെങ്കിലും പറയാനാവൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ആശുപത്രിയില്‍ പരിചരിക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ് മലയാളത്തിലെ ഈ പ്രശസ്ത നടൻ.