നടൻ വിജയകുമാറിനെ മർദിച്ചെന്ന പരാതിയിൽ ആലുവ സ്വദേശികളായ മൂന്നു യുവാക്കൾക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ കലൂർ സ്റ്റേഡിയത്തിനു സമീപമായിരുന്നു സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിലേക്കു നയിച്ചത്.
പണം ആവശ്യപ്പെട്ട് ആലുവ സ്വദേശികളായ സഹോദരങ്ങളും ഇവരുടെ സഹോദരിയുടെ ഭർത്താവും ചേർന്നു കാർ തടഞ്ഞുനിർത്തി നടനെ ചോദ്യം ചെയ്യുകയായിരുന്നുവെന്നു പാലാരിവട്ടം പൊലീസ് പറഞ്ഞു. തർക്കത്തിനിടെ തന്നെ മർദിച്ചുവെന്നാണു വിജയകുമാറിന്റെ പരാതി. കേസെടുത്ത ശേഷം ആലുവ സ്വദേശികളെ ജാമ്യത്തിൽ വിട്ടയച്ചു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.