Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിതാണ് ഡബിള്‍ ബാരലിന്‍റെ കഥ!

lijo-double-barrel

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മള്‍ടിസ്റ്റാര്‍ ചിത്രം ഡബിള്‍ ബാരലിന്‍റെ പുതിയ പതിപ്പ് തിയറ്ററുകളില്‍ എത്തിയിരുന്നു. ചില ഭാഗങ്ങളുടെ ദൈര്‍ഘ്യക്കൂടുതല്‍ ഒഴിവാക്കിയും ചില സീനുകള്‍ വെട്ടിമാറ്റിയുമാണ് പുതിയ പതിപ്പ്. ഈ സാഹചര്യത്തില്‍ സിനിമയുടെ കഥ നന്നായി മനസ്സിലാക്കാന്‍ ആക്ഷേപഹാസ്യത്തില്‍ ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സിനിമ കൂടുതല്‍ മനസ്സിലാക്കാന്‍ തിരക്കഥയും കഥയും പങ്കുവക്കുന്നു എന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പായി ലിജോ ചേര്‍ത്തത്.

ഡബിള്‍ ബാരല്‍ റിവ്യു വായിക്കാം

രണ്ട് മണിക്കൂര്‍ 39 മിനുട്ടായിരുന്നു ആദ്യ പതിപ്പിന്റെ ദൈര്‍ഘ്യം. പുതിയ പതിപ്പിന് രണ്ട് മണിക്കൂര്‍ 20 മിനിട്ടാണ് ദൈര്‍ഘ്യം. ഒരു പരീക്ഷണ ചിത്രമെന്ന നിലയില്‍ എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും സിനിമ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനാവുന്നില്ല എന്നത് പരിഗണിച്ചാണ് ദൈര്‍ഘ്യം കുറച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

രണ്ടു രത്‌നങ്ങള്‍ തേടി പോകുന്ന ചിലരുടെ കഥയാണ് 'ഡബിള്‍ ബാരല്‍' പറയുന്നത്. മലയാള സിനിമ ഇത് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചില കഥാപാത്രങ്ങളും അവതരണരീതിയുമാണ് ചിത്രത്തിന്‍റെ പ്രത്യേകത. അതില്‍ ഒന്നാണ് ചിത്രത്തിലെ വിദേശികളായ കഥാപാത്രങ്ങള്‍ എല്ലാം മലയാളത്തിലാകും സംസാരിക്കുക. കോമിക്ക് കഥകളുടെ ശൈലിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നാലു കൊറിയോഗ്രാഫര്‍മാരും നൂറിലേറെ റഷ്യന്‍, ആഫ്രിക്കന്‍ എക്സ്ട്രാ താരങ്ങളും. ഇവരെല്ലാം സംസാരിക്കുന്നതു മലയാളം. നാലു ക്യാമറയില്‍ അറുപത് ദിവസം ഷൂട്ട് ചെയ്ത ചിത്രമാണിത്. അഭിനന്ദ് രാമാനുജന്‍ ആണ് ക്യാമറ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.