മഹേഷിന്റെ പ്രതികാരം എന്ന സിനിമ കാണാൻ തിയറ്ററിലെത്തിയവർ ആദ്യമൊന്ന് ഞെട്ടി. ടിക്കറ്റെടുക്കാൻ കൗണ്ടറിലെത്തിയപ്പോൾ കഥാപാത്രം മഹേഷ് കൗണ്ടറിലിരിക്കുന്നു. കണ്ണുചിമ്മി തുറന്നു നോക്കിയപ്പോൾ കഥാപാത്രം തന്നെ മുന്നിൽ. അകത്തേക്കിട്ട കൈ പുറത്തേക്ക് വലിക്കുമ്പോൾ ആ കൈപിടിച്ച് ഹലോ എന്നു പറയുന്നതും മഹേഷിന്റെ ശബ്ദമാണെന്നു തിരിച്ചറിഞ്ഞവർ ആഹ്ലാദത്തോടെ വീണ്ടും ആ കൈപിടിക്കാൻ മൽസരിച്ചു.
കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് ഈ സംഭവം മഹേഷിന്റെ പ്രതികാരം എന്ന സിനിമ നടക്കുന്ന പയ്യന്നൂരിലെ തിയറ്ററിൽ അരങ്ങേറിയത്. മഹേഷ് എന്ന കഥാപാത്രത്തിന് ജൻമം നൽകിയ നടൻ ഫഹദ് ഫാസിലും സഹനടൻ സൗബിൻ ഷാഹിറും സംവിധായകൻ ദിലീഷ് പോത്തനും പ്രൊഡ്യൂസർ ആഷിക് അബുവും തങ്ങളുടെ സിനിമയെക്കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായമറിയാൻ നേരിട്ടെത്തി.
ഇവരുടെ വരവ് സിനിമാസ്വാദകരിൽ ആഹ്ലാദം പടർത്തി. അപ്രതീക്ഷിതമായി കിട്ടിയ ഈ അവസരം പ്രേക്ഷകർ ഉപയോഗപ്പെടുത്തി. അവർ ഫഹദിനും മറ്റുള്ളവർക്കുമൊപ്പം നിന്ന് സെൽഫിയെടുക്കാൻ മൽസരിച്ചു. 45 മിനിട്ടോളം പ്രേക്ഷകർക്കൊപ്പം ചിലവഴിച്ചാണ് ഇവർ മടങ്ങിയത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.