പ്രധാനമന്ത്രിയെയും സുരേഷ് ഗോപി എം.പിയെയും വിമര്‍ശിച്ച സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ അപകീര്‍ത്തികരമായ ബോര്‍ഡ്. സുരേഷ് ഗോപി ഫാന്‍സ് അസോസിയേഷന്റെ പേരിലാണ് ബോര്‍ഡ് വച്ചിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയുടെ പടിഞ്ഞാറ് തണ്ടംകുളത്തെ വീടിന് മുന്നില്‍ റോഡരികിലാണ് കേരള സുരേഷ് ഗോപി ഫാന്‍സ് എന്ന പേരില്‍ ബോര്‍ഡ് വെച്ചത്. ബോര്‍ഡില്‍ സുരേഷ്ഗോപിയുടെയും ചെരുപ്പുമാല ചാര്‍ത്തിയ നിലയില്‍ കമലിന്റെയും ഫോട്ടോയുമുണ്ട്.
ഒരു രൂപ സഹായം പോലും നാടിനോ നാട്ടുകാർക്കോ ചെയ്യാത്ത തന്നെപ്പോലെയുള്ള ഒരു വർഗീയവാദിക്ക് സുരേഷ് ഗോപിയെന്ന പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന പൊതുജനസേവകനെ വിമർശിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്ന് ഇവർ ചോദിക്കുന്നു..
രാജ്യസഭാ സീറ്റിന് വേണ്ടി സുരേഷ് ഗോപി, നരേന്ദ്ര മോഡിയെന്ന നരാധമന്റെ അടിമയായെന്ന് കമല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം 26 വര്‍ഷമായി സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന തന്റെ മതേതര നിലപാട് കേരളത്തിലെ ജനങ്ങള്‍ക്കും സിനിമാ രംഗത്തുള്ളവര്‍ക്കും അറിയാമെന്ന് കമല്‍ പറഞ്ഞു. സുരേഷ് ഗോപി ഫാന്‍സ് ബോര്‍ഡ് സ്ഥാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മതേതര നിലപാടിനെക്കുറിച്ച് സുരേഷ് ഗോപിക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാകില്ലെന്നും കമല്‍ പറഞ്ഞു.