ജീവിച്ചിരിക്കുന്ന താരങ്ങളെ വേട്ടയാടുന്ന പോരാഞ്ഞ് ജീവൻവെടിഞ്ഞ താരങ്ങളുടെ കുടുംബത്തെപോലും വേട്ടയാടുകയാണ് സോഷ്യൽമീഡിയ. മലയാളികളുടെ പ്രിയതാരം കൊച്ചിൻ ഹനീഫയുടെ കുടുംബമാണ് ഇത്തവണ സോഷ്യൽമീഡിയയുടെ ഇര. കൊച്ചിൻ ഹനീഫയുടെ ഭാര്യയും മക്കളും ദുരിതത്തിലാണ് ജീവിക്കുന്നത് വാടകവീട്ടിലാണെന്നും മറ്റുമുള്ള പ്രചരണങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമാവുന്നു. ഇതിന്റെ സത്യാവസ്ഥ ഹനീഫയുടെ ഭാര്യ ഫാസില ഹനീഫ വെളിപ്പെടുത്തുന്നു.
സോഷ്യൽമീഡിയയിൽ പറയുന്നത് ഒന്നും സത്യമല്ല. ഇതിനുമുമ്പും ഇതുപോലെ തന്നെ പ്രചരണമുണ്ടായിരുന്നു. ഞങ്ങൾക്ക് കൂട്ടിന് അദ്ദേഹത്തിന്റെ നന്മമനസ്സുണ്ട്. വാടകവീട്ടിലാണ് താമസിക്കുന്നത് എന്നുള്ളത് ശരിയാണ്, അതുപക്ഷെ ദാരിദ്ര്യം കൊണ്ടൊന്നുമല്ല.
വസ്തുസംബന്ധിച്ച ചില തർക്കങ്ങൾ ഉള്ളത് കൊണ്ടാണ്. അതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യം കണക്കിലെടുത്താണ് സ്ക്കൂളിനടുത്ത് വാടകവീട് എടുത്തത്. സഫയും മാർവയും നാലാം ക്ലാസിലാണ്. കുട്ടികളുടെ വിദ്യാഭ്യാസം ശ്രദ്ധിക്കേണ്ട പ്രായമായി തുടങ്ങി. അതല്ലാതെ സോഷ്യൽമീഡിയ പറയുന്ന കാരണമല്ല.
എന്ത് ആവശ്യത്തിനും നടൻ ദിലീപ് എപ്പോൾ വേണമെങ്കിലും ഓടി എത്തും. സുഖവിവരങ്ങൾ വിളിച്ച് ചോദിക്കാറുണ്ട്. അതോടൊപ്പം താരസംഘടനയായ അമ്മയിൽ നിന്നും കുട്ടികളുടെ പഠനാവശ്യങ്ങൾക്കുള്ള തുക ലഭിക്കുന്നുണ്ട്. സോഷ്യൽമീഡിയ ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പണ്ടും ഇതേരീതിയിൽ പ്രചരണം ഉണ്ടായിരുന്നു. ഇതുകൊണ്ട് ആർക്കാണ് ലാഭം?
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.