പ്രേമം സിനിമയുടെ വ്യാജപകര്‍പ്പ് ചോര്‍ന്നത് എവിടെ നിന്നാണെന്ന് തനിക്ക് അറിയാമെന്ന് ഗണേഷ്‌കുമാര്‍ എംഎല്‍എ. ചോര്‍ച്ചയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നില്ല. വ്യാജന്‍റെ പേരില്‍ സി.ഡി കടക്കാരെ ദ്രോഹിക്കുകയാണ് പോലീസെന്നും ഗണേഷ് പറഞ്ഞു.
തനിക്കറിയാവുന്ന കാര്യങ്ങള്‍ ആന്‍റി പൈറസി സെല്ലിനെ അറിയിക്കും. സിനിമാ റിലീസ് വലിയ തിയേറ്ററുകളില്‍ മാത്രം മതിയെന്ന നിലപാട് അംഗീകരിക്കാനാവില്ല. സിനിമ പ്രതിസന്ധി സിനിമക്കാര്‍ സൃഷ്ടിക്കുന്നതാണെന്നും ഗണേഷ് വ്യക്തമാക്കി.
പ്രേമം സിനിമ ചോര്‍ന്നത് സംബന്ധിച്ച് അന്വേണം വിവിധയിടങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മുന്‍ സിനിമാ വകുപ്പ് മന്ത്രി കൂടിയായ ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം പ്രേമത്തിന്റെ മിക്‌സിങ് ഉള്‍പ്പടെ നടന്ന സംവിധായകന്‍ പ്രയിദര്‍ശന്റെ ചെന്നൈയിലുള്ള സ്റ്റുഡിയോയില്‍ സംഘം പരിശോധന നടത്തിയിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.