Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടി–ണി; സാധാരണക്കാരന്റെ ശബ്ദമായി ജയസൂര്യ

jayasurya-image

തെരുവു നായ്ക്കളുടെ ആക്രമണം സംസ്ഥാനത്ത് തുടരുന്നു. രണ്ടിടത്തു പിഞ്ചുകുഞ്ഞുങ്ങളെ നായ്ക്കൾ കടിച്ചുകീറി. ഓരോ ദിവസം നിരവധി ആളുകളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. ഈ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി നടൻ ജയസൂര്യ രംഗത്ത്.

ഇത്രയധികം സുരക്ഷിതത്വം നോക്കുന്ന നമ്മുടെ ഈ സംസ്ഥാനത്ത് ഇതിനുമാത്രമെന്താ ഒരു പരിഹാരം ഉണ്ടാകാത്തതെന്ന് ജയസൂര്യ ചോദിക്കുന്നു. തെരുവിലെ ഒരു പട്ടിയുടെ വില പോലും ഞങ്ങൾക്ക് തന്നില്ലെങ്കിൽ തിരിച്ചും ആ വില തന്നെ തരാനെ ഞങ്ങൾക്കും നിവർത്തിയുള്ളൂവെന്നും അദ്ദേഹം പറയുന്നു. ജയസൂര്യയുടെ കുറിപ്പ് വായിക്കാം–

''പട്ടി - ണി "

ദൈവം പ്രത്യക്ഷപ്പെട്ടിട്ട് ചോദിക്കാണ്, നിന്റെ മുന്നിൽ രണ്ട് ജീവനുകൾ ഉണ്ട്. ഒരു പട്ടിയും, നിന്റെ കുട്ടിയും അതിലെ ഒരു ജീവൻ നിനക്ക് തിരഞ്ഞെടുക്കാം എന്ന് പറഞ്ഞാൽ എന്തായിരിക്കും നമ്മുടെ ഉത്തരം. ?

ദാ ... ഇത് ഇന്നത്തെ പത്രമാണ്. ഇവിടെ പട്ടിയ്ക്കാണോ, കുട്ടിയ്ക്കാണോ വില?. നമ്മുടെ വീട്ടിലെ ആർക്കെങ്കിലുമാണ് ഇത് സംഭവിച്ചത് എങ്കിൽ നമ്മൾ എന്ത് ചെയ്യും " അത് തന്നെയാണ് ഇതിന്റെ ഉത്തരം " [ അങ്ങനെ ചെയ്ത് പോകുന്നത് ആ തെരുവ് നായയേക്കാൾ . വീട്ടിലുള്ളവരെ നമ്മൾ സ്നേഹിക്കുന്നത് കൊണ്ടാണ് ] ഇതിപ്പോ സ്ഥിരം പത്ര വാർത്തയാണ്, തെരുവിലെ പട്ടി കുഞ്ഞിന്റെ ചുണ്ട് കടിച്ച് പറിച്ചു , അമ്മയുടെ കാല് കടിച്ച് കീറിന്നൊക്കെ..

ഇനി, ഈ കടിയേറ്റ കുട്ടിയുടെ വീട്ടിലേക്ക്, ഈ നിയമം പാസ്സാക്കിയവർ ഒന്ന് തിരിഞ്ഞ് നോക്കുന്നുണ്ടോ?അവിടത്തെ പട്ടിണി അറിയുന്നുണ്ടോ? ഒരു പത്ത് പൈസ അയച്ച് കൊടുക്കുന്നുണ്ടോ? അല്ലെങ്കിൽ ആ പൈസ കൊടുക്കുന്നതാണോ അതിനൊരു പരിഹാരം.. അത് ഇനി ഉണ്ടാവാതിരിക്കാൻ എന്ത് ചെയ്യണം എന്നതല്ലേ നോക്കേണ്ടത്? അതെന്താ ചെയ്യാത്തത്? എല്ലാം നമ്മള് അനുഭവിച്ചോട്ടേന്നോ? രാപകലില്ലാതെ ജവാൻമാർ നമ്മുടെ സംരക്ഷക്കായി കാവലാണ്.

ഇത്രയധികം സുരക്ഷിതത്വം നോക്കുന്ന നമ്മുടെ ഈ സംസ്ഥാനത്ത് ഇതിനെന്താ ഒരു പരിഹാരം ഉണ്ടാവാത്തത്.. മരത്തിൽ കേറുന്നതാണോ പരിഹാരം.. അവരുടെ മകനെയാണ് ഇതുപോലെ കടിച്ച് പറിച്ച് ആശുപത്രിയിൽ ഇട്ടിരുന്നതെങ്കിൽ, മോനെ.... നീ എന്താടാ ആ സമയത്ത് മരത്തിൽ കേറാതിരുന്നത് എന്ന് ചോദിക്കോ? തെരുവിലെ ഒരു പട്ടിയുടെ വില പോലും ഞങ്ങൾക്ക് തന്നില്ലെങ്കിൽ തിരിച്ചും ആ വില തന്നെ തരാനെ ഞങ്ങൾക്കും നിവർത്തിയുള്ളൂ.... ഇതിനൊരു തീരുമാനം ഇനിയും ഉണ്ടായില്ലെങ്കിൽ ഈ നാട്ടിലെ ചെറുപ്പക്കാർ തന്നെ ഒരു തീരുമാനം ഉണ്ടാക്കും. അതിൽ ചിലപ്പോ നിയമത്തിന്റെ വശങ്ങളുണ്ടാവില്ല പകരം നഷ്ടപ്പെട്ടതിന്റെ തിരിച്ചറിവ് മാത്രേ കാണൂ...

Your Rating: