തെന്നിന്ത്യയിലെ സൂപ്പർതാരനിര കൊണ്ട് സമ്പുഷ്ടമായിരുന്നു അറുപത്തിമൂന്നാമത് ഫിലിംഫെയർ അവാർഡ് നിശ. മമ്മൂട്ടിയാണ് മലയാളത്തിലെ മികച്ച നടനുളള പുരസ്കാരം സ്വന്തമാക്കിയത്. സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് അവാര്‍ഡ്. തമിഴിൽ നാനും റൗഡിതാൻ എന്ന ചിത്രത്തിലൂടെ നയൻതാരയ്ക്കും മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.
ചടങ്ങിനിടെ മമ്മൂട്ടിയും നയൻതാരയും സൗഹൃദം പുതുക്കിയത് ആരാധകരിൽ തമാശ ഉളവാക്കി. ചടങ്ങ് ആരംഭിച്ച ശേഷമാണ് നയൻസ് എത്തിയത്. സദസ്സിൽ മുൻനിരയിലിരുന്ന മമ്മൂട്ടിയെ കണ്ടതും ഒരു ഹസ്തദാനത്തിനായി കൈ നീട്ടി. എന്നാൽ മമ്മൂട്ടിയാകട്ടെ ആദ്യം മൈന്‍ഡ് ചെയ്തില്ല. കൈകൊടുക്കാതെ കൈകൂപ്പുകയാണുണ്ടായത്.
എന്നാൽ നയൻതാര വിഷമത്തോടെ അവിടെ തന്നെ നിന്നു. നയൻതാരയുടെ ചമ്മൽ കണ്ട മമ്മൂട്ടി ചിരിച്ചുകൊണ്ട് പെട്ടന്ന് തന്നെ കൈകൊടുത്തു. മമ്മൂട്ടിയുടെ ഈ രസകരമായ പെരുമാറ്റം കാണികൾക്കും സഹതാരങ്ങൾക്കും തമാശയായി. സേഷ്യൽ മീഡിയയിൽ ചർച്ചയുമായി.
തെന്നിന്ത്യയിലെ താരറാണിയായ നയൻതാരയെ മലയാളസിനിമയിൽ കാണാൻ കിട്ടാറില്ല. മലയാളത്തില്‍ അധികം അഭിനയിക്കാത്ത നയന്സ്‍, മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രമായതുകൊണ്ടും തിരക്കഥ ഇഷ്ടപ്പെട്ടതുകൊണ്ടുമാണ് തുടര്‍ച്ചയായി രണ്ട് ചിത്രങ്ങളിൽ ഈയിടെ അഭിനയിച്ചതും. തസ്‌കരവീരന്‍, രാപ്പകല്‍, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, പുതിയ നിയമം എന്നീ ചിത്രങ്ങളിലാണ് നയന്‍താരയും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചത്.