ഒരു സിനിമയുടെ പൂജ ദിവസം തന്നെ സിനിമയുടെ പേരില്‍ വലിയൊരു ജീവകാരുണ്യ പദ്ധതി ആരംഭിച്ച് മാതൃകയായുകയാണ് മമ്മൂട്ടിയും സംവിധായകന്‍ കമലും. മമ്മൂട്ടിയും കമലും ഒന്നിക്കുന്ന "ഉട്ട്യോപ്പയിലെ രാജാവ്" എന്ന ചിത്രത്തിന്റെ പൂജയാണ് മലയാളസിനിമയ്ക്ക് തന്നെ മാതൃകയായ ഒരു തുടക്കം നല്‍കി ആരംഭിച്ചിരിക്കുന്നത്.
നിര്‍ധരായ ഇരുപത് പെണ്‍കുട്ടികള്‍ക്ക് തയ്യല്‍ മെഷിന്‍ സമ്മാനമായി നല്‍കിയാണ് മമ്മൂട്ടിയും കൂട്ടരും സിനിമയ്ക്ക് വ്യത്യസ്തമായ തുടക്കം കുറിച്ചത്. മമ്മൂട്ടി നേതൃത്വം നല്‍കുന്ന ഷെയര്‍ ആന്‍ കെയര്‍ എന്ന സംഘടന മുഖേനയാണ് നിര്‍ധരായ യുവതികളെ തിരഞ്ഞെടുത്തത്.
ഇങ്ങനെയൊരു പദ്ധതി തന്‍റെ ചിത്രത്തിലൂടെ തന്നെ തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സംവിധായകന്‍ കമലിന് പുറമെ ഫാസില്‍, ലാല്‍ ജോസ്, വനിതാ കമ്മീഷന്‍ അംഗം പ്രമീളാ ദേവി, സിനിമയുടെ നിര്‍മ്മാതാക്കാളായ ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.