Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്മാനങ്ങളുമായി മമ്മൂട്ടി കാണാനെത്തി; ഷെഫീക്ക് താരമായി

ജീവിതത്തിലേക്കു പിച്ചവയ്ക്കുന്ന കുഞ്ഞു ഷെഫീക്കിനെ കാണാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തി. പെരുമ്പള്ളിച്ചിറ അല്‍ അസ്ഹര്‍ സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഷെഫീക്കിന് സമ്മാനപ്പൊതികളും പൂച്ചെണ്ടുമായി ഇന്നലെ രാവിലെ ഒന്‍പതിനാണ് മലയാളത്തിന്റെ പ്രിയതാരം എത്തിയത്.

രണ്ടാനമ്മയുടെയും പിതാവിന്റെയും പീഡനത്തിനിരയായ ഷെഫീക്കിനെ നോക്കി മമ്മൂട്ടി ഒന്നും പറയാനാവാതെ ഏറെ നേരം നിന്നു.

മോനേ...ഇതാരാ വന്നിരിക്കുന്നെന്നു നോക്കിയേ, .. എന്നു വളര്‍ത്തമ്മ രാഗിണി പറഞ്ഞപ്പോള്‍ ഷെഫീക്ക് പുഞ്ചിരിച്ചു. കവിളില്‍ ഒന്നുതലോടിയശേഷം മമ്മൂട്ടി അരികില്‍ ഇരുന്നു. സമ്മാനപ്പൊതികള്‍ ഓരോന്നായി നീട്ടിയപ്പോള്‍ ആ കുഞ്ഞുമുഖത്തെ സന്തോഷം ഇരട്ടിയായി. കുസൃതിച്ചിരിയോടെ വലതുകൈ താഴേക്കു തൂക്കിയിട്ട് ഷെഫീക്ക് മമ്മൂട്ടിയെ അനുകരിച്ചു കാണിച്ചു. പഴശ്ശി രാജ സിനിമയിലെ ഡയലോഗുകളാണ് അനുകരിച്ചത്. മിമിക്രി അസലായിട്ടുണ്ടെന്നു മമ്മൂട്ടിയുടെ സര്‍ട്ടിഫിക്കറ്റ്.

ആശുപത്രി ഡയറക്ടര്‍ ഡോ. കെ.പി. ഷിയാസിനോടു ഷെഫീക്കിന്റെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. കമല്‍ സംവിധാനം ചെയ്യുന്ന 'ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ ലൊക്കേഷനില്‍നിന്നാണു മമ്മൂട്ടി ആശുപത്രിയിലെത്തിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.