കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. മണിയുടെ ഔട്ട് ഹൗസ് വൃത്തിയാക്കിയ സഹായികളുടെ ഇടപെടൽ മൂലം അന്വേഷണം വഴിമുട്ടിയെന്ന് എക്സൈസ്. മദ്യസാംപിളുകൾ ശേഖരിക്കാനായില്ല. ഒന്നിച്ച് മദ്യപിച്ച ഒരാളിൽ മാത്രം മെഥനോൾ വന്നതിൽ അസ്വാഭാവികതയുണ്ട്. കണ്ടെത്തലുകളെല്ലാം എക്സൈസ് പൊലീസിനുകൈമാറി.
പ്രത്യേക അതിഥികളെത്തുമ്പോൾ മണിയുടെ ഔട്ട് ഹൗസിൽ വാറ്റുചാരായം ഉപയോഗിച്ചിരുന്നെന്ന് നാട്ടുകാരും സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്. മണിയുടെ സഹായികളാണ് ഇതിന് നേതൃത്വം നൽകിയിരുന്നത്.
എന്നാൽ മണി ചാരായം കുടിക്കാറില്ല. മരണത്തിന് തലേന്ന് ചാരായം കൊണ്ടുവന്നതായി സ്ഥിരീകരണമില്ലെന്നും മൊഴി. അതേസമയം ഇന്നലെ കസ്റ്റഡിയിലെടുത്ത മൂന്നു സഹായികളെ ഇന്ന് ചോദ്യം ചെയ്യും. രാസപരിശോധനാഫലം ലഭിച്ചശേഷം അന്വേഷണസംഘം വിപുലീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.