മുൻ മന്ത്രി കെ എം മാണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തൻ രംഗത്ത്. കേരളത്തിന്റെ 13 ബജറ്റുകൾ വിറ്റ ആളാണ് മാണി എന്നു തുടങ്ങി കേരള കോൺഗ്രസിന്റെ സ്ഥാപക നാൾ മുതലുള്ള പല കാര്യങ്ങളിലാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ.
ആറു മാസം മുൻപാണ് ധനമന്ത്രിയായിരുന്ന കെ. എം മാണിക്കെതിരെ ഒരു ഫേസ്ബുക്ക് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തത്. എന്നാല്‍ അതിന്റെ പേരിൽ എനിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉണ്ടായി. ഞാൻ അപമാനിതനായി.
കേരളത്തിന്റെ 13 ബഡ്ജറ്റുകൾ വിറ്റ മനുഷ്യനാണ് മാണി. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപ് ഒരേക്കർ പോലും സ്വന്തമില്ലാത്ത മാണി ഇന്ന് കേരളത്തിലെ ഏറ്റവും പണക്കാരനും ഭൂവുടമയുമാണ്.
അയാൾ ബ്രൂട്ടസ് ആണ്. അതെനിക്ക് കൃത്യമായി അറിയാം, കാരണം കേരളകോൺഗ്രസ് ഉണ്ടാകുന്നത് എന്റെ അച്ഛന്റെ പൈസ കൊണ്ടാണ്. എന്റെ സഹോദരനാണ് അദ്ദേഹത്തിന് ഇലക്ഷന് മത്സരിക്കാൻ പൈസ കൊടുത്ത് സഹായിക്കുന്നത്. സ്ഥാപക നേതാവായ കെ എം ജോർജിനെ പിന്നിൽ നിന്ന് കുത്തിയാണ് മാണി കേരളാ കോൺഗ്രസ് നേതൃത്വത്തിലേക്ക് കടന്നു വന്നത്.
ഒടുവിൽ മാണി മാനക്കേട് സഹിക്കവയ്യാതെ രാജിവച്ച് പുറത്തുപോയിരിക്കുന്നു. ഒന്നോര്‍ക്കുക സത്യത്തിനായിരിക്കും എപ്പോഴും വിജയം.
ഇങ്ങനെ പോസ്റ്റ് അവസാനിക്കുന്നു. മാണിക്കെതിരെ ആഷിഖ് അബുവും ബി ഉണ്ണികൃഷ്ണനും ഉൾപ്പടെയുള്ള സിനിമാ പ്രവർത്തകർ രംഗത്ത് എത്തിയെങ്കിലും ഇത്ര ഗുരുതരമായ ആരോപണങ്ങൾ ചലച്ചിത്ര മേഖലയിൽ നിന്നുയരുന്നത് ആദ്യമാണ്.