Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടൻ മധുവിനെ പറ്റിച്ച വ്യാജ ശബരീനാഥ്

madhu-sabarinath

സിനിമാതാരങ്ങൾ വിവാഹചടങ്ങുകൾക്കും മറ്റും അതിഥികളായി എത്താറുണ്ട്. എന്നാൽ വിളിക്കാത്ത വിവാഹത്തിന് നടൻ മധുവിന് എത്തേണ്ടി വന്നു. തിരുവനന്തപുരത്താണ് സംഭവം. കെ.എസ്‌ ശബരീനാഥന്‍ എം.എല്‍.എയുടെ നിരന്തരമായ അഭ്യർഥന പ്രകാരമാണ് ആരെയും പരിചയം പോലുമില്ലാത്ത ആ വിവാഹ ചടങ്ങിന് നടൻ മധു എത്തിയത്.

നിയമസഭാ മുന്‍ സ്‌പീക്കറും തന്റെ അടുത്ത സുഹൃത്തുമായിരുന്ന ജി. കാര്‍ത്തികേയന്റെ മകന്റെ ആഗ്രഹമായതുകൊണ്ടാണ് രണ്ടാമതൊന്ന് ആലോചിക്കാതെ മധു ചടങ്ങിനെത്തിയത്. ചടങ്ങിൽ ശബരീനാഥ് ഉണ്ടാകുമെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ഓഡിറ്റോറിയത്തിലെത്തിയ മധുവിന് ശബരീനാഥനെ കാണാനായില്ല.

ഓഡിറ്റോറിയത്തിന്റെ വാതില്‍ക്കല്‍ മഹാനടനെ കാത്ത് ഒരു ചെറുപ്പക്കാരൻ നില്‍ക്കുന്നുണ്ടായിരുന്നു. അയാളാണ് മധുവിനെ കാത്തുനിന്ന ചെറുപ്പക്കാരനാണ്‌ വിവാഹപ്പന്തലിലെത്തിച്ചതും എല്ലാവരെയും പരിചയപ്പെടുത്തിയതും.

വിവാഹത്തിന് മഹാനടൻ മധു എത്തിയെന്ന വാർത്തയും പെട്ടന്ന് തന്നെ പരന്നു. വരനുൾപ്പടെയുള്ളവർ ഞെട്ടി. പിന്നെ നടനൊപ്പംഫോട്ടോയെടുക്കാനുള്ള തിരക്ക്‌. ഇതിനിടെ ശബരീനാഥിനെ കാണാത്ത വിഷമത്തിലായിരുന്നു മധു. ചടങ്ങ് കഴിഞ്ഞ് മധു യാത്രയായി.

പിന്നീട് വി.ജെ.ടി ഹാളില്‍ മഞ്‌ജു വാര്യരുടെ നാടകം കാണാനെത്തിയപ്പോഴാണ്‌ മധു ശബരീനാഥനെ ആ പരിപാടിക്ക് ശേഷം കാണുന്നത്. വിവാഹചടങ്ങിന് വിളിച്ചുവരുത്തിയിട്ട് ശബരീനാഥ് വരാതിരുന്നതിലുള്ള വിഷമം മധു നേരിട്ടു പറയുകയും ചെയ്‌തു. അപ്പോളല്ലേ സംഗതിയുടെ സത്യാവസ്ഥ വെളിപ്പെടുന്നത്.

ശബരീനാഥ് അങ്ങനെയൊരു വിവാഹത്തിന് മധുവിനെ വിളിച്ചിട്ടേ ഇല്ല. അങ്ങനെ ശബരിയുടെ പേരിൽ മധുവിന്റെ ഫോണിലേക്ക് വന്ന നമ്പർ കണ്ടെത്തുകയും അത് അൻസാരി എന്നൊരാളുടേതുമാണെന്ന് തിരിച്ചറിഞ്ഞു. എന്തായാലും സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ശബരീനാഥ് എംഎൽഎ.
 

Your Rating: