ഷമ്മി തിലകന്‍ നല്‍കിയ ഹര്‍ജിയില്‍ കൊല്ലത്തെ പ്രമുഖ ഷോപ്പിങ് മാളിന്‍റെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവ്. അനധികൃത നിര്‍മാണങ്ങള്‍ മൂന്ന് മാസത്തിനകം പൊളിച്ച് മാറ്റാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്.
മണീസ് ഷോപ്പിങ് മാളില്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കാന്‍ നഗരസഭയും, തദ്ദേശ സ്വയംഭരണ ട്രിബ്യൂണലും ഉത്തരവിട്ടിരുന്നു. എന്നാല്‍ പൊളിക്കാന്‍ കാലതാമസം എടുത്തതിനാലാണ് ഹര്‍ജിക്കാരനായ ഷമ്മി തിലകന്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.
ഷോപ്പിങ് മാളിന് സമീപത്താണ് ഷമ്മി തിലകന്റെ വീട്. ഷോപ്പിങ് മാളിനെതിരെ പ്രതികരിച്ചതിന് വീടിന് അഭിമുഖമായി കോലം വെച്ച് അധിക്ഷേപ്പിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചും ഷമ്മി തിലകന്‍ പരാതികള്‍ നല്‍കിയിരുന്നു. 10200 സ്‌ക്വയര്‍ ഫീറ്റിലെ അനധികൃത നിര്‍മാണങ്ങള്‍ മൂന്ന് മാസത്തിനകം പൊളിച്ച് നീക്കാനാണ് കോടതി ഉത്തരവ്. കോടതി വിധി നടപ്പിലാക്കുന്നതുവരെ ഇതിനെതിരെ നിയമപരമായി പോരാടുമെന്ന് ഷമ്മി തിലകന്‍ പറയുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.