ഐ.പി.എല്‍ വാതുവപ്പ്കേസില്‍ നിന്ന് കുറ്റവിമുക്തനായ ശ്രീശാന്ത് ഇനി സിനിമയിലേക്ക്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമയുടെ പ്രമേയം ഒരു ക്രിക്കറ്റ് താരത്തിന്റേതാണ്. ഐപിഎല്‍ തന്നെയാണ് ഈ സിനിമയുട കഥാ പശ്ചാത്തലം. ഒരു പ്രണയചിത്രമായിട്ടാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
സനയാദി റെഡ്ഡ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സപ്തംബറില്‍ ആരംഭിക്കും. ആറ് മാസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് പദ്ധതി. 14 ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റി ചിത്രം റിലീസ് ചെയ്യും. തെന്നിന്ത്യന്‍ ഭാഷയില്‍ ശ്രീയുടെ ആദ്യ ചിത്രമായിരിക്കുമിത്.
ഇതിന് മുമ്പ് ശ്രീശാന്ത് ഒരു ഹിന്ദി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പൂജാ ബട്ടിന്റെ 'കാബററ്റ്' എന്ന സിനിമയില്‍ വില്ലനായിട്ടായിരുന്നു വേഷമിട്ടത്. കാബററ്റ് ഉടന്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.
എന്നാല്‍ വിലക്ക് ഉടന്‍ നീങ്ങുമെന്ന പ്രതീക്ഷ ശ്രീശാന്ത് ഇപ്പോഴും വച്ചുപുലര്‍ത്തുന്നുണ്ട്.സിനിമയില്‍ സജീവമായാലും ക്രിക്കറ്റ് തന്നെയാണ് ശ്രീശാന്തിന്‍റെ ലക്ഷ്യം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.