കേട്ടപ്പോൾ വിശ്വസിക്കാൻ തോന്നാത്ത ഒരു വാർത്ത. അതേ, അതു സംഭവിച്ചുവെന്ന ഉറപ്പായപ്പോഴും മനമുരുകി പ്രാർഥിക്കുകയായിരുന്നു എന്റെ ചേച്ചിക്ക് ഒന്നും സംഭവിച്ചു കാണല്ലേയെന്ന്, വിതുമ്പലോടെ സുരാജ് വെഞ്ഞാറമൂട് പറയുന്നു.
ഒരാഴ്ച മുൻപ് ചേച്ചിയുമൊത്ത് ഒരു ഷോ ഷൂട്ട് ചെയ്തതേയുള്ളു. അപ്പോഴും കോമഡി പറഞ്ഞ് ചിരിപ്പിക്കാൻ ചേച്ചി മറന്നില്ല. എന്തു പറയണമെന്നും അറിയില്ല. ഇപ്പോൾ ഓർമ വരുന്നത് ചാർലിയിലെ ആ രംഗമാണ്. അതിലും വളരെ പെട്ടെന്നാണ് ചേച്ചി അപ്രത്യക്ഷയാകുന്നത്. അതുപോലെ തന്നെ നിനച്ചിരിക്കാതെ ചേച്ചി ജീവിതത്തിൽ നിന്നും അപ്രത്യക്ഷയാകുകയും ചെയ്തു. സിനിമയിൽ അത് വളരെ മർമപ്രധാനമായ ഒരു രംഗമാണ്.
എന്തിനാണ് ഇത്രയും പെട്ടെന്ന് ചേച്ചിയുടെ ജീവിതത്തിലും അത് ദൈവം പരീക്ഷിച്ചത്. എത്ര വിചാരിച്ചിട്ടും ഈ യാദൃശ്ചികരംഗം മനസിൽ നിന്നു മായ്ക്കാൻ സാധിക്കുന്നില്ല. എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന എന്തു സംശയവും ചോദിക്കാവുന്ന നല്ലൊരു മനസിനുടമയായ എന്റെ ചേച്ചി ഞങ്ങളുടെ ആരുടെയും മനസിൽ നിന്ന് ഒരിക്കലും വിട്ടുപോകില്ല. ആദരാഞ്ജലികൾ ചേച്ചീ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.