ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് വേണ്ടി വോട്ട് പിടിക്കാന്‍ നടന്‍ സുരേഷ് ഗോപി അരുവിക്കരയിലത്തെി. ആദ്യമായാണ് ബി.ജെ.പിക്കുവേണ്ടി പരസ്യമായി സുരേഷ് ഗോപി പ്രചാരണത്തിനിറങ്ങുന്നത്.
മോദിയുടെ വികസന നയങ്ങളുടെ പ്രയോജനം കേരളത്തിനും ലഭിക്കണമെങ്കില്‍ ഒ. രാജഗോപാലിനെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു. ധാര്‍ഷ്ട്യം നിറഞ്ഞ ഭരണാധികാരികള്‍ക്ക് അരുവിക്കരയില്‍ മറുപടി നല്‍കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷക്കാലം രാജ്യം കട്ടുമുടിച്ചവരാണ് ഇപ്പോള്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. അരുവിക്കരയിലെ എട്ട് പഞ്ചായത്തുകളിലെ ഒമ്പത് പൊതുയോഗങ്ങളില്‍ സുരേഷ് ഗോപി പങ്കെടുക്കും.
ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും അടക്കമുള്ള നേതാക്കള്‍ സുരേഷ് ഗോപിക്കൊപ്പം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ബിജെപി നേതൃത്വവുമായുളള അഭിപ്രായ ഭിന്നതകളെല്ലാം മാറ്റിവച്ചാണ് അരുവിക്കരയിലെ പ്രചാരണത്തിന് സുരേഷ് ഗോപി വന്നത്.
റോഡ് ഷോയുമായാണ് ഇന്നസെന്‍റ് അരുവിക്കര നിറഞ്ഞത്. പതിവ് ശൈലിയില്‍ നര്‍മം ചാലിച്ച വാക്കുകളുമായി ഭരണമുന്നണിയെ വിമര്‍ശിച്ച് ഇന്നസെന്‍റ് മുന്നേറി. ദേശീയവക്താവ് ഖുശ്ബുവിനെയും നടി ഷീലയെയും രംഗത്തിറക്കാന്‍ കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്. വലിയ ആള്‍ക്കൂട്ടമാണ് താരപ്രചാരകരെത്തിയ വേദികളിലെല്ലാം കണ്ടത്. ഈ ആള്‍ക്കൂട്ടത്തെ എങ്ങിനെ വോട്ടാക്കി മാറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കും അരുവിക്കരയിലെ ജയപരാജയങ്ങള്‍.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.