മദ്യപിച്ച് വണ്ടിയോടിച്ച കേസിൽ നടൻ ജയ്‌യെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. ചെന്നൈ സൈതാര്‍പേട്ട കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്ന് നടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയ് ഹാജരായിരുന്നില്ല.
വെള്ളിയാഴ്ചയും കോടതി കേസ് പരിഗണിച്ചെങ്കിലും ജയ് ഹാജരായില്ല. തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ നടനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ നടന്‍ ഒളിവിലാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ജയ് ഇന്ന് കോടതിയിൽ കീഴടങ്ങിയേക്കുമെന്നും റിപ്പോർട്ട് ഉണ്ട്.
ആഴ്ചകള്‍ക്ക് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിലെ ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെ അഡയാര്‍ ഫ്‌ളൈ ഓവറില്‍ എത്തിയപ്പോള്‍ ജയ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ജയ് മദ്യപിച്ചെന്ന മനസിലാക്കിയതോടെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.