കുപ്രസിദ്ധ അധോലോക നായകന്‍ ഹാജി മസ്താനായി രജനീകാന്ത് വെള്ളിത്തിരയിലെത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . കബാലിക്കു ശേഷം സംവിധായകന്‍ പാ രഞ്ജിത്തുമായി രജനി ഒരുമിക്കുന്ന ചിത്രത്തിലാണ് ഹാജി മസ്താന്‍ മിര്‍സയായി രജനി വേഷമിടുന്നത്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ‍്യാപനം ഉണ്ടായിട്ടില്ല.
ഇതിനിടെ രജനീകാന്തിന് മുന്നറിയിപ്പുമായി ഹാജി മസ്താന്റെ മകൻ (എടുത്തുവളർത്തിയ മകൻ) സുന്ദർശേഖർ. ഒരു കള്ളക്കടത്തുകാരനും അധോലോകനായകനായും തന്റെ അച്ഛനെ ചിത്രീകരിക്കരുതെന്നും അങ്ങനെ എന്തെങ്കിലും സിനിമയിൽ ഉണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്നും സുന്ദർ, രജനിക്ക് കത്തെഴുതി.
അച്ഛനെ അപമാനിക്കുന്നതിന് തുല്യമാകും ഇങ്ങനെയൊരു തീരുമാനമെന്നും ഒരുകോടതിയിലും കള്ളക്കടത്തുകാരനാണെന്ന് അച്ഛൻ സമ്മതിച്ചിട്ടില്ലെന്നും സുന്ദർ പറയുന്നു.
മുംബൈ അധോലോകത്തിലെ ആദ്യകാലദാദയായിരുന്ന ഹാജി മസ്‌താന്‍ ബോളിവുഡിന്റെ പ്രിയങ്കരനായിരുന്നു. ദീവാർ, വൺസ്അപോൺ എ ടൈം ഇൻ മുംബൈ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി എടുത്തവയാണ്.