ബോളിവുഡ്, മോളിവുഡ്, ക്രിക്കറ്റ് സൂപ്പർ താരങ്ങൾക്കൾക്കൊപ്പം ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോളിലെ മിന്നും താരങ്ങളും കളം നിറഞ്ഞ ഐഎസ്‍എൽ ഉദ്ഘാടനച്ചടങ്ങ് ആവേശക്കാഴ്ചയാണ് ആരാധകർക്ക് സമ്മാനിച്ചത്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെയും കത്രീന കൈഫിന്റെയും നൃത്തച്ചുവടുകളോടെ തുടങ്ങിയ ഉദ്ഘാടനച്ചടങ്ങുകൾക്ക് ഗാലറിയെ മഞ്ഞക്കടലാക്കി രൂപപ്പെടുത്തിയെത്തിയ പതിനായിരങ്ങൾ സാക്ഷിനിന്നു.
ഉദ്ഘാടന ചടങ്ങിലും തിളങ്ങിയത് മമ്മൂട്ടി തന്നെയായിരുന്നു. സൽമാൻ ഖാൻ ആയിരുന്നു മമ്മൂട്ടിയെ വേദിയിലേക്ക് ക്ഷണിച്ചത്. മലയാള സിനിമയിലെ രാജാവും ടൈഗറും ലയണുമായ മമ്മൂട്ടിയെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു സൽമാൻ ഖാൻ മെഗാസ്റ്റാറിനെ വേദിയിലേക്ക് വിളിച്ചത്.
വൻ കയ്യടികളോടെയാണ് ആരാധകർ മമ്മൂട്ടിയുടെ വരവിനെ സ്വീകരിച്ചത്. മമ്മൂട്ടി സ്റ്റേജിലെത്തിയിട്ടും കൈയ്യടികൾ നിലച്ചില്ല. മെഗാ സ്റ്റാറിന്റെ വരവിന് ആരാധകർ നൽകിയ വരവേൽപ് കണ്ട് സൽമാനും അമ്പരുന്നു.
ISL 4 | KATRINA MASS ENTRY | DANCE | 2K17
ഇംഗ്ലീഷിൽ തന്നെ കാണികളോട് സംസാരിച്ച മമ്മൂട്ടി പ്രസംഗത്തിലുടനീളം കയ്യടി ഏറ്റുവാങ്ങി. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സിന് നഷ്ടമായ കിരീടം ഇത്തവണ നേടുമെന്ന് മമ്മൂട്ടി ഉറപ്പിച്ചു പറഞ്ഞു. ചടങ്ങിനിടെ കാണികളെ അഭിവാദ്യം ചെയ്ത് നീങ്ങുന്ന സല്‍മാനെ അനുകരിക്കുന്ന കത്രീനയുടെ മിമിക്രിക്കും വേദി സാക്ഷിയായി.
സച്ചിൻ തെൻഡുൽക്കർ,, ഐഎസ്എൽ സ്ഥാപക ചെയർപേഴ്സൻ നിത അംബാനി തുടങ്ങിയവർക്കൊപ്പം ഉദ്ഘാടന മൽസരത്തിൽ ഏറ്റുമുട്ടുന്ന കേരളാ ബ്ലാസ്റ്റേഴ്സ്, എടികെ കൊൽക്കത്ത ടീമുകളുടെ ക്യാപ്റ്റൻമാരായ സന്ദേശ് ജിംഗാൻ, ജോർഡി ഫിഗറസ് മൊണ്ഡൽ എന്നിവരും വേദിയിലെത്തിയിരുന്നു.