തമിഴ് സിനിമാ താരവും രാഷ്ട്രീയനേതാവുമായ വിജയ്‌കാന്ത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതെക്കിരെ നടത്തിയ പരാമർശം വിവാദമായിരുന്നു. തഞ്ചാവൂർ ബസ് സ്റ്റാൻഡില്‍ സ്ഥാപിച്ചിരുന്ന ജയലളിതയുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ തന്റെ പാർട്ടിക്കാരോട് വിജയ്കാന്ത് ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്ന് ജയലളിതയുടെ പാർട്ടി പ്രവർത്തകർ വിജയ്കാന്തിന്റെ കോലംകത്തിക്കാൻ ശ്രമിച്ചു.
AIADMK cadre's dhoti catches fire while burning Vijayakanth effigy
കോലത്തിൽ പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിനിടെ തീ പാർട്ടിപ്രവർത്തകരുടെ വസ്ത്രത്തിലേക്ക് ആളിപ്പടർന്നു. ഉടുത്തിരുന്ന ഷർട്ടിലും മുണ്ടിലും തീപിടിച്ചതോടെ അണികൾ ചിതറിയോടി. സംഭവത്തിൽ ഒന്നിലധികം രാഷ്ട്രീയപ്രവർത്തകര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.