വൈവിധ്യമുള്ള വേഷങ്ങളിലൂടെ കോളിവുഡിലും ബോളിവുഡിലും തന്‍റേതായ വ്യക്തിമുദ്രപതിപ്പിച്ച ധനുഷിന് ഇന്ന് പിറന്നാള്‍. ഇത്തിരിപ്പോന്ന പയ്യൻ എന്തു ചെയ്യാനാണെന്ന് ആളുകൾ ചോദിച്ച കാലത്താണു പിതാവ് കസ്തൂരി രാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിൽ ധനുഷ് അഭിനയിക്കുന്നത്. കൊച്ചുപയ്യനാണെങ്കിലും ഡാൻസ് സൂപ്പർ, ഫൈറ്റ് കൊള്ളാമെന്നൊക്കെ പതിയെ ആളുകൾ പറഞ്ഞുതുടങ്ങി.
കാലം മാറി, കഥയും. തമിഴിൽ താരങ്ങളുടെ കുത്തൊഴുക്കിനു നടുവിൽ ഒരു കസേര വലിച്ചിട്ട് ഇരുന്നു, വെങ്കിടേഷ് പ്രഭു കസ്തൂരി രാജ എന്ന ധനുഷ്.പിന്നാലെ വന്നവർ പലരും ഒഴുകിപ്പോയെങ്കിലും ധനുഷ് ഇളക്കം തട്ടാതെ ഇപ്പോഴും അതേകസേരയിൽ അവിടെത്തന്നെയുണ്ട്. സ്ഥിരം ആട്ടവും പാട്ടും വിട്ട് ഇടയ്ക്കു ഗൗരവമുള്ള കഥാപാത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച താരം ആടുകളം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ ബഹുമതിയും സ്വന്തമാക്കി.
പ്രായം 32 ൽ എത്തിനിൽക്കുമ്പോൾ അഭിനയം കൂടാതെ തിരക്കഥ, ഗാനരചന, പാട്ട്, നിർമാണം തുടങ്ങിയ മേഖലകളിലും ധനുഷ് കൈവച്ചു. അമിതാഭ് ബച്ചനോടൊപ്പം ഹിന്ദി ചിത്രത്തിൽ നായകവേഷം വരെ ചെയ്തുകഴിഞ്ഞു ഈ ചെറുപ്പക്കാരൻ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.