പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ തമിഴ്നാട് സർക്കാരിനെ കുറ്റപ്പെടുത്തി കമൽഹാസൻ രംഗത്തെത്തിയിരുന്നു. കമലിന്റെ ഈ പ്രസ്താവന പിന്നീട് വലിയ വിവാദമായി തീരുകയും ചെയ്തു. പിന്നീട് പ്രസ്താവനയിൽ അദ്ദേഹം ഖേദം രേഖപ്പെടുത്തുകയും ചെയ്തു.
സർക്കാരിനെതിരെ ഒന്നും പറഞ്ഞില്ലെന്നും വാക്കുകൾ വളച്ചൊടിക്കുകയുമായിരുന്നെന്നാണ് കമൽ പറഞ്ഞത്. കാര്യങ്ങൾ ഇതുകൊണ്ടൊന്നും തീരുന്ന ലക്ഷണമില്ലെന്നാണ് കരുതുന്നത്. കമലിന്റെ വീട്ടിൽ ഇതുവരെയും വൈദ്യുതി പൂർണമായും ലഭിച്ചിട്ടില്ല. ഇടക്കിടയ്ക്ക് വൈദ്യുതി വിശ്ചേദിക്കപ്പെടുന്നുണ്ട്. മാത്രമല്ല കമലിന്റെ വീട്ടിന് മുന്നിലുള്ള മാലിന്യങ്ങളോ വെള്ളപ്പൊക്കത്തിൽ അടിഞ്ഞ് കൂടിയ വസ്തുക്കളോ ഇതുവരെ നീക്കം ചെയ്തിട്ടില്ല. കമലിനെ മനഃപൂർവം ലക്ഷ്യംവച്ച് സർക്കാർ തന്നെ കണക്ക് തീര്‍ക്കുന്നതാണെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.