വിശ്വരൂപം സിനിമയുമായുള്ള വിവാദങ്ങളുമായി ഉത്തമവില്ലനെ ബന്ധപ്പെടുത്തുന്നത് അനീതിയാണെന്ന് ചിത്രത്തിന്റെ നിർമാതാവ് ലിങ്കുസ്വാമി. ചില പ്രത്യേക സംഘടനകളാണ് ഉത്തമവില്ലന്റെ റിലീസ് തടയാൻ ശ്രമിക്കുന്നത്. എന്നാൽ പ്രശ്നങ്ങളൊക്കെ ഒത്തുതീർപ്പാക്കിയെന്നും ചിത്രം മെയ് ഒന്നിന് തന്നെ തിയറ്ററുകളിലെത്തുമെന്നും ലിങ്കുസ്വാമി പറഞ്ഞു.
ഉത്തമവില്ലനെതിരെ പ്രവർത്തിക്കുന്ന സംഘടനയിലെ അംഗങ്ങളുമായി ഞാനും കമൽസാറും ചർച്ച നടത്തിയിരുന്നു. വിശ്വരൂപം റിലീസ് ചെയ്യുന്ന സമയത്ത് തമിഴ്നാട്ടിലെ തിയറ്റർ ഉടമകൾക്കെതിരെ കമൽഹാസൻ പരാതി നൽകിയിരുന്നു. ചിത്രം ഡിടിഎച്ച് വഴി റിലീസ് ചെയ്തത് ഇക്കൂട്ടർ തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് അദ്ദേഹം പരാതി നൽകിയത്. ഈ പരാതിയുടെ സാഹചര്യത്തിൽ ചിലർ മനഃപൂർവം ഉത്തമവില്ലനെതിരെയും രംഗത്തെത്തുകയായിരുന്നു. ലിങ്കുസ്വാമി പറഞ്ഞു.
കമൽസാർ ഇപ്പോൾ പരാതി പിൻവലിക്കാൻ തയ്യാറാണ്. അതുകൊണ്ട് തന്നെ വിശ്വരൂപം വിവാദം ഇനി ചിത്രത്തിന്റെ റിലീസിനെ ബാധിക്കില്ല. ലിങ്കുസ്വാമി വ്യക്തമാക്കി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.