ചെറുപ്പത്തിലേ നാടുവിട്ടു, പത്താം ക്ലാസ് ജയിച്ചിട്ടില്ല, ജയിലില്‍ കിടന്നിട്ടുണ്ട്. അനുഭവങ്ങള്‍ അയാളെ അവസാനം ഒരു ഓട്ടോ ഡ്രൈവറാക്കി. യാത്രക്കാരെ കാത്തിരിക്കുന്ന സമയത്ത് ലഭിക്കുന്ന ഇടവേളകളില്‍ അയാള്‍ നോവലുകള്‍ എഴുതാന്‍ തുടങ്ങി. ഇപ്പോള്‍ ആ നോവല്‍ ആസ്പദമാക്കിയെടുത്തിരിക്കുന്ന ചിത്രം വെനീസ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
എം. ചന്ദ്രകുമാര്‍ അഥവാ ഓട്ടോ ചന്ദ്രന്‍ എന്നുവിളിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതകഥയില്‍ ട്വിസ്റ്റും ടേണും ഒരുപാട് ഉണ്ടായിട്ടുണ്ട്. ആന്ദ്രപ്രദേശിലെ ജയില്‍വാസത്തില്‍ തനിക്കുണ്ടായ ക്രൂരമായ അനുഭവത്തെക്കുറിച്ചാണ് 2006ല്‍ എഴുതിയ ഈ നോവലില്‍ പ്രതിപാദിച്ചിരിക്കുന്നത്.
ധനുഷ് നിര്‍മിച്ച് വെട്രിമാരന്‍ സംവിധാനം ചെയ്ത വിസാരണൈ എന്ന ചിത്രമാണ് ചന്ദ്രകുമാറിന്‍റെ നോവലിനെ ആസ്പദമാക്കിയെടുത്തിരിക്കുന്നത്. 72ാമത് വെനീസ് ചലച്ചിത്രമേളയിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 120 രാജ്യങ്ങളില്‍ നിന്നുമുള്ള 2000 സിനിമകളില്‍ നിന്നും 20 സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. വെനീസ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് വിസാരണൈ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.