ദുൽക്കർ സൽമാൻ ചിത്രം ഒകെ കൺമണി കാണാൻ കൊണ്ടുപോകാത്തതിൽ മനം നൊന്ത് തമിഴ്നാട്ടിൽ രണ്ടുപേർ ആത്മഹത്യചെയ്തു. ഒരു യുവാവും വീട്ടമ്മയുമാണ് മരണമടഞ്ഞത്.
കാമുകി വരാത്തതിൽ മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ജെ ജയശങ്കർ എന്ന 29 കാരനാണ് തൂങ്ങിമരിച്ചത്.
കോയമ്പത്തൂരിൽ സെയിൽസ് എക്സിക്യുട്ടീവായി ജോലി നോക്കുകയായിരുന്നു ജയശങ്കർ. കാമുകി നഗരത്തിലെ ഒരു തുണിക്കടയിൽ സെയ്ൽസ് ഗേളായി ജോലി നോക്കുകയായിരുന്നു. മദ്യപിച്ച് ലഹരിയിലാണ് ഇയാൾ കാമുകിയെ വിളിച്ച് സിനിമയ്ക്ക് പോകാമെന്ന് പറയുന്നുത.് എന്നാൽ കാമുകി സിനിമയ്ക്ക് പോകാൻ കൂട്ടാക്കിയില്ല. കൂടെ വന്നില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാൽ പെൺകുട്ടി ഇത് കാര്യമാക്കിയില്ല. ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് ജയശങ്കറിന്റെ താമസസ്ഥലത്ത് ചെന്നപ്പോളാണ് പെൺകുട്ടി ഇയാൾ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. പെൺകുട്ടി ഉടൻതന്നെ പോലീസിൽ വിവരം അറിയിച്ചു.
അന്ന് തന്നെയാണ് രണ്ടാമത്തെ സംഭവം നടക്കുന്നത്. ഭർത്താവ് സിനിമയ്ക്ക് കൊണ്ടുപോകാത്തതിൽ പ്രതിഷേധിച്ചാണ് വീട്ടമ്മയായ സത്യപ്രിയ ആത്മഹത്യ ചെയ്തത്. ജോലി കഴിഞ്ഞെത്തിയ ഭർത്താവിനോട് സിനിമ കാണാൻ ആവശ്യപ്പെടുകയും എന്നാൽ ആരോഗ്യസംബന്ധമായ കാരണങ്ങൾ കൊണ്ട് വരാൻ പറ്റില്ലെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിനെ തുടർന്ന് സത്യപ്രിയ വിഷം കഴിക്കുകയായിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.