നയന്‍താര, വിജയ് സേതുപതി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന നാനും റൌഡി താന്‍ എന്ന സിനിമയ്ക്കെതിരെ പ്രതിഷേധം. ധനുഷ് നിർമിക്കുന്ന ഈ ചിത്രം മുൻ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ ബന്ധുവിന്റെ കമ്പനിയുടെ സഹകരണത്തോടെയാണെന്ന് ആരോപിച്ച് രജനീകാന്തിന്റെ വീടിനു സമീപം പ്രതിഷേധ പ്രകടനം.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ് അനുകൂല സംഘടനയായ ഇളതലമുറൈ കക്ഷിയുടെ എട്ട് പ്രവർത്തകർ അറസ്റ്റിലായി, രാജപക്ഷെയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ലൈക്ക പ്രൊഡക്ഷൻസുമായി ചേർന്നാണു രജനിയുടെ മരുമകൻ കൂടിയായ നടൻ ധനുഷ് ചിത്രം നിർമിക്കുന്നതെന്നാണ് ആരോപണം.
സിനിമയുടെ റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ട് പോയസ് ഗാർഡനിലെ രജനിയുടെ വീട്ടിലേക്കു പ്രകടനം നടത്താൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു ഇതേ കമ്പനിയുടെ നിർമാണത്തിൽ പുറത്തിറങ്ങിയ വിജയ് നായകനായ ‘ കത്തി’ എന്ന സിനിമയ്ക്കെതിരെയും പ്രതിഷേധമുയർന്നിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.