Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയന്‍താരയുമായുള്ള ബന്ധം; സത്യം വെളിപ്പെടുത്തി വിഘ്നേശ്

vighnesh-nayanthara

തമിഴിലെ യുവസംവിധായകന്‍ വിഘ്നേശ് ശിവനെ പ്രേക്ഷകര്‍ തിരിച്ചറിയുന്നത് നയന്‍താരയുമായുള്ള ഗോസിപ്പിലൂടെയാണ്. നയന്‍താരയുമായി ഒന്നിച്ച് നില്‍ക്കുന്ന ഒരു ചിത്രം ഓണ്‍ലൈനില്‍ പുറത്തായതോടെയാണ് വാര്‍ത്ത ഗോസിപ്പുകോളങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായത്. ഗോസിപ്പുകളുടെ പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് വിഘ്നേശ് വെളിപ്പെടുത്തുന്നു.

‘ഇന്നെല്ലാം ഓണ്‍ലൈന്‍ ആണ്. ചെറിയ വിവരങ്ങള്‍ പോലും വാട്ട്സാപ്പ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അയക്കുന്നത്. വലിയ വലിയ താരങ്ങളെപ്പോലും സോഷ്യല്‍മീഡിയയിലൂടെ ബന്ധപ്പെടാനാകും. അത് തെറ്റായ രീതിയില്‍ ഉപയോഗിക്കരുത്.

മറ്റൊരാളെ ഞെട്ടിക്കാന്‍ ആളുകള്‍ എന്തും പറയുന്ന അവസ്ഥയാണ് ഇപ്പോള്‍. ഞാനൊരു മലയാളിയാണെന്ന് പലരും വിചാരിച്ചിട്ടുണ്ട്. സന്തോഷ് ശിവന്‍റെ പേരു പോലെ ശിവന്‍ എന്നിലും ഉണ്ടായിരുന്നതുകൊണ്ടാണ് വിഘ്നേശ് ശിവനും മലയാളിയാണെന്ന് ഓര്‍ത്തത്. സത്യത്തില്‍ ഞാനൊരു തമിഴനാണ്.

ഒരു ചെറിയ വാക്കുകൊണ്ടു പോലും ഒരാളെ വേദനിപ്പിക്കാമെന്ന യാഥാര്‍ഥ്യം ഇന്ന് ആരും മനസ്സിലാക്കുന്നില്ല. പുറത്തുനടക്കുന്ന ഒരു കാര്യങ്ങളെക്കുറിച്ചും ഞാന്‍ ചിന്തിക്കാറില്ല. ഇതില്‍ പ്രതികരിക്കാന്‍ നിന്നാല്‍ പറയും. അത് സിനിമ പ്രമോട്ട് ചെയ്യാനുള്ള തന്ത്രമാണെന്ന്.

നയന്‍താരയെ ഇത്തരം വാര്‍ത്തകളൊന്നും അലട്ടിയിരുന്നില്ല. മാത്രമലല്ല അവരുടെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റ്. ഇത്രയും കഠിനാദ്ധ്വാനിയും ആത്മസമര്‍പ്പണവുമുള്ള നടിമാരില്‍ തമിഴില്‍ കുറവാണ്. ഗോസിപ്പുകള്‍ വരുന്ന ദിവസം നയന്‍സുമൊത്തുള്ള ചിത്രീകരണം കുറച്ചുപതുക്കെയാകും. എന്നാല്‍ അതിനെയൊക്കെ മാറ്റിനിര്‍ത്തി അല്‍പ്പസമയത്തിനുള്ളില്‍ തന്നെ നയന്‍താര ഉഷാറാകും.

എന്‍റെ സ്നേഹം സിനിമയോടാണ്. മറ്റൊന്നിനോടുമല്ല. സിനിമയിലാണ് എന്‍റെ ശ്രദ്ധമുഴുവന്‍. ഈ വിവാദങ്ങളോട് എനിക്ക് നന്ദിയുണ്ട്. നമ്മുടെ സ്വകാര്യ ജീവിതത്തില്‍ നമുക്കെന്തും ചെയ്യാം. എന്നാല്‍ ജോലിയുടെ കാര്യത്തില്‍ അങ്ങനെയല്ല, നയന്‍താരയുടെ കാര്യത്തിലും സിനിമ തന്നെയാണ് എനിക്ക് പ്രധാനം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.