അഴകിയ തമിഴ് മകൻ എന്ന ചിത്രത്തിന് ശേഷം വിജയ്‌യെ നായകനാക്കി ഭരതൻ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി എത്തുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിനായി സംവിധായകൻ മമ്മൂട്ടിയെ സമീപിച്ചതായും എന്നാൽ ഈ ഓഫർ താരം വേണ്ടെന്ന് വച്ചെന്നും പീന്നീട് വാർത്തകൾ വന്നു.
നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു ചിത്രത്തിൽ മമ്മൂട്ടിയ്ക്കായി ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഒരു വില്ലൻ വേഷത്തിന് വേണ്ട പ്രാധാന്യം ഈ കഥാപാത്രത്തിന് ഇല്ലാത്തതിനാലാണ് ഈ റോളിൽ നിന്നും മമ്മൂട്ടി പിന്മാറാൻ കാരണമെന്നാണ് അടുത്തവൃത്തങ്ങൾ സൂചിപിക്കുന്നത്. തെലുങ്ക് നടൻ ജഗപതി ബാബുവാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നേരത്തെ വിജയ് നായകനായി എത്തിയ ജില്ലയിൽ മോഹൻലാൽ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. അതേസമയം റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ പേരൻപിലൂടെ മമ്മൂട്ടി തമിഴിൽ വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ആറുവര്‍ഷങ്ങള്‍ക്കു ശേഷമാണ് മെഗാസ്റ്റാര്‍ തമിഴിലെത്തുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ഡി. അരവിന്ദ് സംവിധാനം ചെയ്ത വന്ദേമാതരമാണ് ഒടുവില്‍ അഭിനയിച്ച തമിഴ് ചിത്രം.