പുൽക്കൂടുകളും അവിടെ കൺചിമ്മി നിന്ന നക്ഷത്രക്കണ്ണുള്ള വിളക്കുകളും ഓർമകളിലേക്ക് മിഴിയടച്ചു. ഒരാണ്ടിനോട് നിറപുഞ്ചിരിയോടെ വിടചൊല്ലാനൊരുങ്ങുകയാണ് നമ്മള്‍. എങ്കിലും വിശുദ്ധ പിറവിയുടെ ഓർമപുതുക്കിയെത്തിയ ആ നല്ല നാൾ സമ്മാനിച്ച നല്ല ഗീതങ്ങൾ നമുക്ക് മറക്കാനാകുമോ. ഇല്ല. സരോദിലൂടെ തന്റെ മാന്ത്രിക വിരലുകളെ പായിച്ച അംജദ് അലി ഖാനെന്ന ഇതിഹാസം വായിച്ച ജിംഗിൾ ബെല്ലും കടലിന്നുള്ളിൽ നിന്ന് പകർന്നെടുത്ത ഈണക്കൂട്ടുകൾകൊണ്ട് സൂഫീ വര്യൻമാരും പാടിയ ക്രിസ്മസ് പാട്ടും. ലക്ഷക്കണക്കിനു ശ്രോതാക്കളാണ് യുട്യൂബിലും ഫേസ്ബുക്കിലുമായി ഈ ഈണങ്ങൾ കാതോടു ചേർത്തത്.
മെഴുകുതിരികളുടെ കുഞ്ഞുവെട്ടമൊരുക്കിയ ഒരിടത്തിരുന്ന് സിത്താറിലും തബലയിലുമാണ് സൂഫീ ഗായകരും ഗസൽ ഗായകരും ചേർന്ന് പ്രശസ്തമായ ക്രിസ്മസ് കാരൾ ഗീതങ്ങൾ വായിച്ചത്. അസഹിഷ്ണുതയോടെ മാത്രം ലോകത്തെ നോക്കിക്കാണുന്ന ഈ കാലഘട്ടത്തിൽ മനസുതുറന്നു കേൾക്കേണ്ട ഗീതങ്ങൾ. പ്രതീക്ഷയുടെ സന്ദേശം പകരുന്ന ഈണങ്ങൾ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.