Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാനറ്റ് ജാക്സണിന്റെ നോ സ്ലീപ്പ്

Janat

ജാനറ്റ് ജാക്സണിന്റെ പുതിയ ഗാനം നോ സ്ലീപ്പ് പുറത്തിറങ്ങി. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജാനറ്റ് ഒരു ഗാനം പുറത്തിറക്കുന്നത്. 2010 ൽ വൈ ഡിഡ് ഐ ഗെറ്റ് മാരിഡ് റ്റൂ? എന്ന ചിത്രത്തിന് വേണ്ടി പുറത്തിറക്കിയ നത്തിങ് എന്ന ഗാനമായിരുന്നു ജാനറ്റ് അവസാനമായി പുറത്തിറക്കിയ സിംഗിൾ.

മൈക്കിൾ ജാക്സണിന്റെ ഇളയ സഹോദരിയും പോപ്പ് താരവുമായ ജാനറ്റ് ജാക്സൺ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറക്കുന്ന ആൽബത്തിലെയാണ് നോ സ്ലീപ്പ് എന്ന ഗാനമെന്നും, പേരിട്ടില്ലാത്ത ആൽബം ഈ വർഷം അവസാനം പുറത്തിറങ്ങുമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 2008 ൽ പുറത്തിറക്കിയ ഡിസ്പ്ലിനായിരുന്നു ജാനറ്റിന്റെ അവസാന ആൽബം.

Janet Jackson - No Sleeep

മൈക്കിൾ ജാക്സണിന്റെ ഇളയ സഹോദരിയായ ജാനറ്റ് ജാക്സൺ, ദ ജാക്സൺ 5 എന്ന സംഘത്തിലൂടെയാണ് സംഗീതത്തിലേയ്ക്ക് എത്തുന്നത്. എഴുപതുകളിലെ പ്രശസ്ത ടിവി പരമ്പരയായ ദ ജാക്സൺസിലൂടെ പ്രശസ്തയായ ജാനറ്റ് 1982 ൽ ആദ്യ ആൽബം ജാനറ്റ് ജാക്സൺ പുറത്തിറക്കി. ആദ്യ ആൽബം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചതോടെ പോപ്പ് താരമായി വളർന്ന ജാനറ്റ്, തുടർന്ന് 1984 ൽ ഡ്രീം സ്ട്രീറ്റ്, 1986 ൽ കൺട്രോൾ, 1989 ൽ ജാനറ്റ് ജാക്സൺസ് റിഥം നേഷൻ, 1993 ൽ ജാനറ്റ്, 1997 ൽ ദ വെൽവെറ്റ് റോപ്പ്, 2001 ൽ ഓൾ എബൗട്ട് യു, 2004 ൽ ഡാമിറ്റ ജോ, 2006 ൽ 20 വൈ. ഒ, 2008 ൽ ഡിസ്പ്ലിൻ തുടങ്ങിയ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

പീഡനങ്ങൾക്കെതിരേയും, സാമൂഹിക അസമത്വങ്ങൾക്കെതിരെയും ഗാനങ്ങളിലൂടെ ശബ്ദമുയർത്തിയർത്തിയതിന്റെ പേരിൽ പ്രശസ്തയാണ് ജാനറ്റ്. ലോകത്താകമാനം 160 ദശലക്ഷം ഗാനങ്ങൾ ജാനറ്റിന്റേതായി വിറ്റിട്ടുണ്ട്. ഏറ്റവുമധികം തവണ അടുപ്പിച്ച് ബിൽബോർഡ് ഹോട്ട് 100 ലിസ്റ്റിന്റെ ടോപ്പ് 10 ൽ ഗാനങ്ങൾ എത്തിച്ചിട്ടുള്ള റിക്കോർഡും ജാനറ്റിന്റെ പേരിലാണ്. ലോകത്ത് ഏറ്റവുമധികം പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള പോപ്പ് ഗായികമാരിൽ ഒരാളായ ജാനറ്റിന് അമേരിക്കൻ മ്യൂസിക്ക് പുരസ്കാരം 12 പ്രാവശ്യവും, ബിൽബോർഡ് പുരസ്കാരം 33 പ്രാവശ്യവും, ഗ്രാമി പുരസ്കാരം 6 പ്രാവശ്യവും ലഭിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.