പ്രശസ്ത ബോയ്സ് ബാൻഡായ വൺ ഡയറക്ഷന് ഡ്രഗ്ഗ് ടെസ്റ്റ്. ഫിലിപ്പെൻസിൽ പരിപാടി അവതരിപ്പിക്കാൻ പോകുന്ന വൺ ഡയറക്ഷൻ അംഗങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കണമെങ്കിൽ ഡ്രഗ്ഗ് ടെസ്റ്റ് ചെയ്യണം എന്നാണ് ഫിലിപ്പെൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫിലിപ്പെൻസിൽ മയക്കുമരുന്നിനെതിരായി പോരാടുന്ന ഒരു സംഘടനയുടെ പരാതിപ്രകാരമാണ് താരങ്ങൾക്ക് മയക്കുമരുന്ന് പരിശോധന സർക്കാർ ഏർപ്പെടുത്തിത്.
വൺ ഡി യിലെ താരമായ സിയാൻ കഞ്ചാവ് വലിക്കുന്ന ചിത്രം തെളിവായി നൽകിയാണ് താരങ്ങൾക്ക് പരിശോധന വേണം എന്ന് സംഘടന ആവശ്യപ്പെട്ടത്. മാർച്ച് 21ന് രണ്ട് ദിവസത്തെ പരിപാടിക്കായി ഫിലിപ്പെൻസിലെത്തുന്ന സംഘത്തെ പരിശോധിച്ചതിന് ശേഷമേ രാജ്യത്ത് പ്രവേശിപ്പിക്കുകയുള്ളു എന്ന ഫിലിപ്പെൻസ് ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി കഴിഞ്ഞു. നേരത്തെ ലോകപ്രശസ്ത പോപ്പ് ബാൻഡായ ദ ബീറ്റിൽസിനെ ഫിലിപ്പെൻസ് സർക്കാർ രാജ്യത്ത് കയറുന്നതിൽ നിന്ന് നിരോധിച്ചിട്ടുണ്ട്.
നിയൽ ഹൊറൻ, സെയ്ൻ മാലിക്, ലിയൻ പെയ്ൻ, ഹാരി സ്റ്റൈൽസ്, ലൂയിസ് ടോംലിൻസൺ എന്നിവർ ചേർന്ന് 2010 ബ്രിട്ടനിൽ സ്ഥാപിച്ച ബാൻഡാണ് വൺ ഡയറക്ഷൻ. ദ ബീറ്റിൽസിന് ശേഷം ലോകത്ത് ഏറ്റവും അധികം പ്രശസ്തി ആർജിച്ച ബ്രിട്ടീഷ് ബോയ്സ് ബാൻഡെന്ന് പേരെടുത്ത വൺ ഡയറക്ഷൻ ഇതുവരെ മൂന്ന് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ബാൻഡ് 2011ൽ പുറത്തിറക്കിയ അപ് ഓൾ റൈറ്റ്, 2012ൽ പുറത്തിറക്കിയ ടേക് മി ഹോം, 2013 ൽ പുറത്തിറക്കിയ മിഡ് നൈറ്റ് മെമ്മറീസ് എന്നീ ആൽബങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. 2 ബ്രിട്ട് അവാർഡുകളും 4 എം ടി വി വീഡിയോ മ്യൂസിക് പുരസ്കാരങ്ങളും ബാൻഡിനെ തേടി എത്തിയിട്ടുണ്ട്. 2012ലെ ടോപ് ന്യൂ ആർട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു.
POST YOUR COMMENTS
In order to prevent misuse of this functionality your IP address is traced
Your comment is posted successfully
More Comments
You have already approved this comment.
You have already marked this comment as offensive
Your comments will be validated by Manorama.
You have already agreed to this comment
You have already disagreed to this comment
Disclaimer