Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയം കവർന്ന് സ്നേഹതീരം; മനസുനിറഞ്ഞ് കൈതപ്രം

kaithapram തൃശൂർ തളിക്കുളം സ്നേഹതീരത്ത് ഒരുമ സാന്ത്വന സംഗീത പുരസ്കാരം ഏറ്റുവാങ്ങിയ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ സത്യൻ അന്തിക്കാട് ആശ്ലേഷിക്കുന്നു. കമൽ സമീപം.

കടൽ തിരകൾ ഇരമ്പിയപ്പോൾ സ്നേഹതീരത്ത് കൂടിയവരുടെ മനസിൽ വികാര വേലിയേറ്റമായിരുന്നു.തളിക്കുളം സ്നേഹതീരത്ത് നടന്ന ഒരുമ സാന്ത്വന സംഗീത പുരസ്കാരം വേദിയായിരുന്നു രംഗം.

സംവിധായകരായ സത്യൻ അന്തിക്കാടും കമലും ചേർന്ന് കൈതപ്രത്തിന് പുരസ്കാരം നൽകിയപ്പോൾ കാണാനെത്തിയ ആയിരങ്ങൾക്ക് മനസും കണ്ണു നിറഞ്ഞു.ഗാനരചനയുടെ കാലം സംവിധായകർ പ്രസംഗത്തിൽ പങ്കുവച്ചു. ഇവരുടെ പ്രസംഗത്തിനിടെയിൽ ഒട്ടേറെ തവണ കൈതപ്രം കണ്ണീർ തുടച്ചു. മനുഷ്യത്വത്തിന്റെ വഴികളിലൂടെയായിരുന്നു കൈതപ്രം സഞ്ചരിച്ചിരുന്നതെന്ന് സംവിധായകൻ കമൽ പറഞ്ഞു.

ക്ഷേത്രത്തിലെ പൂജാരിയായി ജീവിച്ച് സംഗീതസോപാനത്തിലേയ്ക്കുള്ള വരവാണ് കൈതപ്രത്തിന്റെത്. കമലിന്റെ സിനിമയ്ക്ക് ആദ്യം കൈതപ്രം എഴുതിയ പാതി മെയ് മറഞ്ഞതെന്തേ എന്ന പാട്ട് എഴുതിയ കാലം കമൽ പ്രസംഗത്തിൽ ഓർത്തു.ചെറിയ ചെറിയ കാര്യങ്ങൾ മാത്രമെ താൻ ചെയ്തിട്ടുള്ളൂവെന്ന് കൈതപ്രം മറുപടി പ്രസംഗത്തിൽ പറഞ്ഞു. എല്ലാവരും ചേർന്നപ്പോൾ അത് വലിയകാര്യങ്ങളായി. ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ... എന്ന വരികൾ കൈതപ്രം സദസിന് വേണ്ടി പാടി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.