ആറ് മാസം മുൻപ് ഷാൻ മൂളിയ മനസിൻ മടിയിലേ മാന്തളിരിൽ എന്ന ഗാനം ഒാർമകളുടെ പെരുമഴയാണ് സംഗീതാസ്വാദകർക്ക് നൽകിയത്. ജോൺസൻ മാഷിന്റേയും മകൻ അച്ചുവെന്ന് വിളിക്കുന്ന മകൻ റെൻ ജോൺസൺന്റേയും.
ഗിത്താറും കയ്യിലേന്തി ഹൃദയത്തോട് എന്നെന്നും സല്ലപിക്കുന്ന ഗാനങ്ങളൊരുക്കിയ ജോൺസൺ മാസ്റ്ററെന്ന പ്രതിഭയുടെ......പിന്നീടിപ്പോൾ മകളുടെയും. ജോൺസണ്‍ മാഷിനെ പോലെ പാട്ടുവഴിയേ സഞ്ചരിക്കാൻ കൊതിച്ച മകളെ മലയാളി അടുത്തറിയുന്നത് ഈ പാട്ടിലൂടെയാണ്. ജോൺസൺ മാസ്റ്റർ മരിച്ച് ആറു മാസം പിന്നിടും മുൻപേ അച്ചുവെന്ന് വിളിക്കുന്ന മകൻ റെൻ ജോൺസൺ ബൈക്കപകടത്തിൽ മരിച്ചിരുന്നു. അച്ചുവിന്റെ ഓർമകളിലൂടെ മനസിൻ മാന്തളിരേ എന്ന ഗാനത്തിനൊപ്പം ഷാൻ കടന്നുപോയ വിഡിയോ യുട്യൂബിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സംഗീത പരിപാടികളും കമ്പോസിങുമൊക്കെയായി കുഞ്ഞു ജീവിതത്തിൽ ഒരുപാട് സന്തോഷം നിറച്ചു ഷാൻ. എന്റെ വിക്ക്നെസും സട്രെങ്തും അമ്മ റാണിയാണെന്ന് ഒരിക്കൽ ഷാൻ ജോൺസൺ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സംഗീതവും സന്തോഷവും നിറഞ്ഞു നിന്ന ജോൺസൺ മാഷിന്റെ വീട്ടിൽ ഇനി ആ അമ്മ മാത്രം ബാക്കി.
ദി സൗണ്ട് ബൾബ് എന്നായിരുന്നു ഷാൻ ജോൺസണിന്റെ ബാൻഡിന്റെ പേര്. സുഹൃത്തുക്കൾക്കൊപ്പം ആരംഭിച്ച ബാന്‍ഡിനൊപ്പം ഷാൻ പതിയെ പതിയെ സംഗീത ലോകത്ത് സജീവമാകാൻ ഒരുങ്ങുന്നതിനിടെ പതിയെ മരണം വന്ന് വിളിച്ചുകൊണ്ടുപോയി. ഒച്ചകേൾപ്പിക്കാതെ കടന്നുവന്ന രാഗം മനസുപറിച്ചെടുക്കും പോലെ. ഇനി ഈ പാട്ട് ഷാനിന്റെ ഓർമകളുടെയും കൂടിയിടമാണ്..... 1994ൽ പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലെ ഗാനമാണ് മനസിൻ മടിയിലെ മാന്തളിരേ....