Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീബറിന് സെലീന സോൾ മേറ്റ്

Selena Gomez and Justin Bieber

കനേഡിയൻ പോപ്പ് താരം ജസ്റ്റിൻ ബീബറിന് സെലീന ഗോമസ് സോൾമേറ്റാണ്. ബീബർ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞതാണീക്കാര്യം. സെലീന വെറുമൊരു കാമുകി മാത്രമായിരുന്നില്ല സോൾമേറ്റുകൂടിയാണ്, അവരുടെ അസാന്നിധ്യം തനിക്ക് വേദന നൽകുന്നതുമാണെന്ന് ബീബർ പറഞ്ഞു.

പോപ്പ് ലോകം ഏറ്റവും അധികം ആഘോഷിച്ച പ്രണയങ്ങളിലൊന്നായിരുന്നു സെലീനയുടേയും ബീബറിന്റേതും. ഇണങ്ങിയും പിണങ്ങിയും നിന്നിരുന്ന ഇരുവരും പിരിഞ്ഞത് കഴിഞ്ഞ വർഷമാണ്. മോഡലായ യൊവാന വെഞ്ചുറയുമായുള്ള ബീബറിന്റെ അടുപ്പമാണ് സെലീനയെ ചൊടിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചു വർഷങ്ങൾ തനിക്ക് അത്ര നല്ലതായിരുന്നില്ല. പ്രശ്നങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്നും അതിന്റെ ഭാഗമായാണ് സെലീനയുമായി പിരിഞ്ഞതെന്നുമാണ് താരം പറഞ്ഞത്. സെലീനയുമായി വീണ്ടും ഒന്നിക്കാനാണ് തന്റെ ആഗ്രഹമെന്നും ബീബർ പറഞ്ഞു.

ചെറുപ്രായത്തിൽ തന്നെ ലഭിച്ച അമിത പ്രശസ്തിയിൽ മതിമറന്ന് ബീബർ ചെന്നു ചാടാത്ത കുഴപ്പങ്ങളുണ്ടായിരുന്നില്ല. അയൽക്കാർക്കും നാട്ടുകാർക്കും തുടങ്ങി എല്ലാവർക്കും ശല്യമായി മാറിയ ബീബർക്ക് വളരെ പെട്ടന്നാണ് തിരിച്ചടികൾ നേരിട്ടത്. നഷ്ടപ്രണയം, പോലീസ് കേസുകൾ, വിജയം കാണാത്ത ആൽബങ്ങൾ എന്ന് തുടങ്ങി താരത്തെ നാട് കടത്തണം എന്ന് ആവശ്യപ്പെടുന്നതുവരെയെത്തി കാര്യങ്ങൾ.

ഇങ്ങനെ പോയാൽ കാര്യങ്ങൾ കൈവിട്ടുപോകും എന്ന് മനസിലാക്കിയതോടെയാണ് ബീബർക്ക് നല്ല മനുഷ്യനാകാൻ ആഗ്രഹം തോന്നി തുടങ്ങിയത്. തന്റെ ചെയ്തികൾക്കെല്ലാം ആരാധകരോട് മാപ്പ് ചോദിച്ചുകൊണ്ടൊരു വിഡിയോ ബീബർ പുറത്തിറക്കിയിരുന്നു. ഇതുകൂടാതെ ഇനി കുഴപ്പങ്ങളിൽ നിന്നും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും നല്ലൊരു മനുഷ്യനായി മറ്റുള്ളവരെ സഹായിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും തന്റെ കരിയറിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായി മദ്യവും ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയും ഉപേക്ഷിച്ച് പാട്ടിൽ മാത്രം ശ്രദ്ധ നൽകി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും ബീബർ പറഞ്ഞിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.