Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിത്താറും ഗിറ്റാറും ചേർന്നൊരു സിഗ്റ്റാർ

അജീഷ് ആന്റോ അജീഷ് ആന്റോ

ഇരുന്നു വായിക്കുന്ന സിത്താറിനെ നിന്നു വായിക്കുന്ന ഗിറ്റാറുമായി ചേർത്തു കെട്ടി. സിത്താറിന്റെ പിൻഭാഗത്തെ കുടം ഉപേക്ഷിച്ചു. തോളിൽ തൂക്കിയിടാൻ ഒരു പട്ട ഘടിപ്പിച്ചു. ശബ്ദത്തിൽ മാറ്റം വരാതിരിക്കാൻ ക്രമീകരണങ്ങൾ വരുത്തി. ഇതാ പുതിയൊരു സംഗീതോപകരണം പിറന്നു, സിഗ്റ്റാർ.

കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഗീതോപകരണ വിതരണക്കാരായ സപ്തസ്വരയുമായി സഹകരിച്ചു സിത്താർ വാദകനായ അജീഷ് ആന്റോ ഒല്ലൂക്കാരൻ ആണു സിഗ്റ്റാർ നിർമിച്ചത്. സംഗീതത്തോടൊപ്പം താളച്ചുവടുകൾ കൂടി സാധ്യമാക്കിയതാണു തന്റെ ഉപകരണത്തിന്റെ പ്രത്യേകതയെന്ന് അജീഷ് പറയുന്നു. സിഗ്റ്റാർ എന്ന പേരും അജീഷിന്റെ സംഭാവനയാണ്.

‘സംഗീത പരിപാടികൾ ഇപ്പോൾ സംഗീതം മാത്രമല്ല, താളച്ചുവടുകളും അഭിനയവുമെല്ലാം ചേർന്ന് ഒരു ആഘോഷമാണ്. ഇരുന്നു വായിക്കുന്ന വാദ്യോപകരണങ്ങൾ ഈ ആഘോഷത്തിനു ബുദ്ധിമുട്ടാണെന്നു തോന്നിയപ്പോഴാണു സിഗ്റ്റാർ എന്ന ആശയം രൂപപ്പെട്ടത്.– അജീഷ് ആന്റോ പറഞ്ഞു.

സോൾസ് എന്ന സംഗീത ബാൻഡിൽ അംഗമാണ് അജീഷ്. പൂങ്കുന്നം, ഒല്ലൂർ എന്നിവിടങ്ങളിൽ ഡാവിഡ് സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് എന്ന സ്ഥാപനം നടത്തുന്നുണ്ട്. സ്കൂളിന്റെ വാർഷിക ദിനത്തോടനുബന്ധിച്ച് 26നു സോൾസ് ബാൻഡിന്റെ സംഗീത പരിപാടി അരങ്ങേറും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.