ബീപ് സോങ് വിവാദവുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാൻ തമിഴ് നടൻ ചിമ്പു ഒരു മാസം കൂടി സാവകാശം ചോദിച്ചു. ചിമ്പുവിന്റെ പിതാവും തമിഴിലെ പ്രമുഖ നടനും സംഗീത സംവിധായകനുമായ ടി രാജേന്ദ്രറാണ് കോയമ്പത്തൂർ പൊലീസിന് ഇക്കാര്യം അഭ്യർഥിച്ച് കത്തെഴുതിയിത്.
ചിമ്പുവിനോട് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ഈ മാസം പതിനാലിനാണ് കത്തയച്ചത്. അതിനിടെ തന്റെ മകനെ അപമാനിക്കുവാനും കരിയർ തകർക്കുവാനും ആരോ മനപൂർവം കെട്ടിച്ചമച്ച വിവാദമാണിതെന്നാണ് ടി രാജേന്ദ്രറിന്റെ വാദം. ചിമ്പു ഈ പാട്ട് ഏതെങ്കിലും ചിത്രത്തിൽ ഉപയോഗിക്കുകയോ ആർക്കെങ്കിലും നൽകുകയോ ചെയ്തിട്ടില്ല. പാട്ട് ആരോ വരികൾ മാറ്റി തന്റെ മകന്റെ പേരിൽ യുട്യൂബിൽ അപ്‌ലോഡ് ചെയ്തതാണ്. പൊലീസ് യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നു മാത്രമേ തനിക്ക് അഭ്യർഥിക്കാനുള്ളുവെന്നാണ് പിതാവിന്റെ വാദം.
എന്തുതന്നെയായലും ബീപ് സോങ് ചിമ്പുവിനെ വലിയ വിവാദത്തിലാഴ്ത്തിയിരിക്കയാണ്. ചിമ്പുവും പാട്ടിന് സംഗീതം നൽകിയ അനിരുദ്ധ് രവിചന്ദറിനുമെതിരെ സ്ത്രീ സമൂഹം കടുത്ത പ്രതിഷേധമാണുയർത്തിയത്. ഇതേതുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകളെ കുറിച്ചുള്ള അശ്ലീല പദങ്ങൾക്ക് പകരം ബീപ് എന്ന ശബ്ദമാണ് പാട്ടിൽ ഉപയോഗിച്ചിരിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.