തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി ഉന്നതതല കമ്മിറ്റി രൂപീകരിച്ചു. തൊഴിൽവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ലേബർ കമ്മിഷണർ എന്നിവർ ഉൾപ്പെട്ട സമിതിയെയാണു വിഷയം പഠിച്ചു ശുപാർശ സമർപ്പിക്കാൻ നിയോഗിച്ചിരിക്കുന്നത്.
കമ്മിറ്റി ഒരു മാസത്തിനകം ശുപാർശ സമർപ്പിക്കണം. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ വേതന പരിഷ്കരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ 20നു ചേർന്ന യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.