ADVERTISEMENT
ബെംഗളൂരു ∙ ഉൽപന്നങ്ങൾ വൻ വിലക്കിഴിവിൽ വിറ്റഴിക്കുന്നതിന് എതിരെയുള്ള അന്വേഷണത്തെ ചോദ്യം ചെയ്ത് ആമസോണും ഫ്ലിപ്കാർട്ടും സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. ഇതോടെ, കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ)യ്ക്ക് അന്വേഷണം തുടരാം. ഒരു വർഷത്തിലധികമായി ഇരുകമ്പനികൾക്കും അനുകൂലമായുള്ള സ്റ്റേ നിലനിൽക്കുകയായിരുന്നു.  സ്മാർട് ഫോണുകൾ ഉൾപ്പെടെ വിലകുറച്ച് വിൽക്കുന്നതിലൂടെ വ്യാപാരമര്യാദകൾ അട്ടിമറിക്കുകയാണ് ഇ–കൊമേഴ്സ് കമ്പനികളെന്ന് ആരോപിച്ച് ഡൽഹി വ്യാപാർ മഹാസംഘ് നൽകിയ പരാതിയിലാണു സിസിഐ അന്വേഷണം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com