തിരുവനന്തപുരം ∙ പുതിയ വ്യവസായ നയം ഉടൻ പ്രഖ്യാപിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. വ്യവസായം നടത്താനുള്ള നടപടികൾ ലഘൂകരിക്കാൻ ഏകജാലക നിയമം ഭേദഗതി ചെയ്യും. വൻകിട ഇടത്തരം വ്യവസായങ്ങൾക്കു 482 കോടി ബജറ്റിൽ അനുവദിച്ചു.
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ:
നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷിക്കാൻ 270 കോടി രൂപ.
കെഎസ്ഐഡിസിയുടെ കീഴിലുള്ള വ്യവസായ പാർക്കുകൾക്കു 96 കോടി രൂപ. കിൻഫ്രയ്ക്കു 111 കോടി.
പാലക്കാട്–കൊച്ചി വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി 5000 ഏക്കർ ഭൂമി ഏറ്റെടുക്കും.
പൊതുമേഖലയിൽ കരിമണൽ ഖനനം വ്യാപിപ്പിക്കും.
ചെറുകിട വ്യവസായങ്ങൾക്കു 128 കോടി
കമ്പോളങ്ങൾ നവീകരിക്കാൻ കിഫ്ബിയിൽ നിന്നു 100 കോടി രൂപ.
Advertisement