Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്തിഷ്ക ആഘാതം, രാജേഷ് ചികിത്സാ സഹായം തേടുന്നു

KP-rajesh-11-12-15

കോട്ടയം∙ ജീവിക്കാൻ തുടങ്ങും മുമ്പെ വിധിതളർത്തിയ കഥയാണ് ചങ്ങനാശേരി തൃക്കൊടിത്താനം പാക്കള്ളിച്ചിറ കെ.പി. രാജേഷിനു (38) പറയാനുള്ളത്. കൊച്ചി വൈറ്റിലയിൽ ഓട്ടോ ഓടിച്ചാണ് നിത്യ ചിലവിനുള്ള പണം കണ്ടെത്തിയിരുന്നത്. എ‌ട്ടുമാസം മുൻപ് മസ്തിഷ്ക ആഘാതം മൂലം കിടപ്പിലായി. ഇതോടെ രാജേഷിന്റെ ജീവിതം താളംതെറ്റി. ഇപ്പോൾ വീട്ടിൽ കിടപ്പാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സിക്കുന്നത്. നേരത്തെ വിവാഹം കഴിഞ്ഞ് എതാനു മാസം കഴിഞ്ഞപ്പോൾ ഒരു തവണ ഇതേ അസുഖം വന്നിരുന്നു.

കുറച്ചുനാളത്തേ ചികിത്സകൊണ്ട് അന്നു സുഖം പ്രാപിച്ചു. എങ്കിലും കാലിനു ചെറിയ സ്വാധീനക്കുറവ് ഉണ്ടായിരുന്നു. നിത്യവും മരുന്നും കഴിച്ചിരുന്നു. വീണ്ടും അപ്രതീക്ഷിതമായി അസുഖം വന്നത് ഇടിത്തീ വെട്ടിയതു പോലുള്ള ആഘാതമാണ് കുടുംബത്തിനുണ്ടായത്. എട്ടുമാസത്തെ ചികിത്സ മൂലം ഏകദേശം രണ്ടു ലക്ഷം രൂപ ചിലവായി. ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചാണ് ഇതുവരെയുള്ള ചികിത്സ നടത്താനായത്. നല്ലൊരു തുക മാസന്തോറും മരുന്നിനായി വേണം. ഭാര്യ രമ്യയും രണ്ടു പിഞ്ചുകുട്ടികളും അടങ്ങിയതാണ് രാജേഷിന്റെ കുടുംബം.

ഭർത്താവിനെയും കുട്ടികളെയും നോക്കാൻ വീട്ടിൽ തന്നെ നിൽക്കേണ്ടി വരുന്നതിനാൽ രമ്യയ്ക്കു ജോലിക്കു പോകാനും കഴിയില്ല. പുറമേ നിന്നുള്ളവരുടെ സാമ്പത്തിക സഹായം ഉണ്ടെങ്കിൽ മാത്രമേ ഈ കുടുംബത്തിനു ഇനി ദിവസങ്ങൾ പട്ടിണിയില്ലാതെ കഴിയാനാകൂ. രാജേഷിനു മുടങ്ങാതെ മരുന്നു വാങ്ങാനുള്ള തുകയെങ്കിലും ഉദാരമതികളിൽ നിന്നു കിട്ടിയിരുന്നെങ്കിൽ എന്നാണ് ഇവരുടെ പ്രാർഥന.

ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ:

ബാങ്ക് : സൗത്ത് ഇന്ത്യൻ ബാങ്ക്. ശാഖ: വെണ്ണിക്കുളം.

ഐഎഫ്എസ് കോഡ്: എസ്ഐബിഎൽ 0000373.

അക്കൗണ്ട് നമ്പർ: 0373053000009060.

മേൽവിലാസം: കെ.പി. രാജേഷ്,

പാക്കള്ളിച്ചിറ, തൃക്കൊടിത്താനം (പി.ഒ),

ചങ്ങനാശേരി, കോട്ടയം (ജില്ല).

ഫോൺ നമ്പർ: 8943709521.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.