കൊൽക്കത്ത ∙ എഴുപത്തിരണ്ടുകാരിയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കോൺവെന്റിലെ പണവുമായി കടന്നുകളഞ്ഞ കേസിൽ വിചാരണ പൂർത്തിയായി. നവംബർ ഏഴിനു വിധി പ്രഖ്യാപിക്കുമെന്നു കോടതി അറിയിച്ചു. 2015 മാർച്ച് 14 നായിരുന്നു സംഭവം. ബംഗ്ലദേശ് പൗരന്മാരായ യുവാക്കളാണു കോൺവെന്റിൽ അതിക്രമിച്ചുകയറി കൂട്ടമാനഭംഗവും കൊള്ളയും നടത്തിയത്. ഇവരിൽ ആറുപേർ പിടിയിലായി. ഒരാൾ ഇപ്പോഴും ഒളിവിലാണ്.
Advertisement